• Logo

Allied Publications

Europe
ജര്‍മനിയില്‍ മാന്യമായി വാഹനമോടിച്ചാല്‍ ബോണസായി പണം ലഭിക്കും
Share
ബെര്‍ലിന്‍: ട്രാഫിക് നിയമം ലംഘിച്ചാല്‍ ലോകത്തില്‍ എവിടെയാണെങ്കിലും പിഴ കിട്ടും. അപ്പോള്‍, നിയമം അനുസരിക്കുന്നതിന് ഇങ്ങോട്ടു പണം കിട്ടുമോ ? കിട്ടുമല്ലോ, എവിടെയാണന്നല്ലേ ജര്‍മനിയില്‍.

ഇതുവരെ അങ്ങനെയൊരു സംവിധാനം ജര്‍മനിയില്‍ ഇല്ലായിരുന്നു. എന്നാല്‍, ഒരു ജര്‍മന്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത് അതു തന്നെയാണ്. നന്നായി വാഹനമോടിക്കുന്നവര്‍ക്ക് അതായത് ട്രാഫിക് നിയമം അപ്പടി സ്വീകരിച്ച് വാഹനമോടിച്ചാല്‍ കാര്‍ ഇന്‍ഷ്വറന്‍സില്‍ നിശ്ചിത തുക തിരിച്ചു കിട്ടും.

ബോണസ് ഡ്രൈവ് എന്ന ആപ്ളിക്കേഷനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാരുടെ ആക്സിലറേഷന്‍ രീതിയും വളവുകള്‍ തിരിയുന്ന രീതിയും പൊതുവിലുള്ള വേഗവും വേഗത്തിലെ ഏറ്റക്കുറച്ചിലുകളുമെല്ലാം പരിഗണിച്ചാണ് എത്ര സുരക്ഷിതമായാണ് വാഹനം ഓടിക്കുന്നതെന്നു നിര്‍ണയിക്കുക. അതും കൃത്യമായി നിര്‍ണയിച്ചിരിക്കും.

ഏറ്റവും ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കേണ്ടിവരുന്ന, 28 വയസിനു താഴെ പ്രായമുള്ളവരെയാണ് ഈ ആപ്പ് പ്രധാനമായും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. നൂറു കിലോമീറ്റര്‍ സുരക്ഷിതമായി വാഹനമോടിച്ചെന്ന് ആപ്പിനു ബോധ്യമായാല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ പത്തു ശതമാനം കുറവാണ് വാഗ്ദാനം ചെയ്യുന്നത്.

വര്‍ഷാവസാനം ആകെ റേറ്റിംഗ് എടുത്ത് ഗോള്‍ഡ് ഡ്രൈവര്‍ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് മുപ്പതു ശതമാനം കൂടി ഇളവു നല്‍കും. സില്‍വര്‍ ഡ്രൈവര്‍മാര്‍ക്ക് ഇരുപതു ശതമാനവും ബ്രോണ്‍സ് ഡ്രൈവര്‍മാര്‍ക്ക് മറ്റൊരു പത്തു ശതമാനവും കൂടി ഇളവ്. കാര്യം എന്തായാലും നല്ലതെന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം.

പ്രത്യേകിച്ച് യുവജനങ്ങളിലെ അലക്ഷ്യവും അലസ്യവുമായ ഡ്രൈവിംഗ് ശീലം മാറ്റാന്‍ ഇതുപകരിക്കുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ