• Logo

Allied Publications

Europe
ഗ്രീസ് അഭയാര്‍ഥികളെ തിരിച്ചയച്ചു തുടങ്ങി
Share
ഏഥന്‍സ്: തുര്‍ക്കി വഴിയെത്തിയ അഭയാര്‍ഥികളെ ഗ്രീസ് അവിടേയ്ക്കു തന്നെ തിരിച്ചയച്ചു തുടങ്ങി. യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ അനുസരിച്ചാണിത്.

ഇത്തരത്തില്‍ തിരിച്ചയയ്ക്കപ്പെട്ട ആദ്യ സംഘം തുര്‍ക്കിയില്‍ എത്തിച്ചേരുകയും ചെയ്തു. ഇവരെ അവിടെ തന്നെ പുനരധിവസിപ്പിക്കാനാണു പദ്ധതി. 202 പേരാണ് ആദ്യ സംഘത്തില്‍. ഇവരില്‍ 130 പേര്‍ പാക്കിസ്ഥാനികളും 42 പേര്‍ അഫ്ഗാനിസ്ഥാന്‍കാരും ബാക്കി ഇറാന്‍, ശ്രീലങ്ക, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്.

യൂറോപ്പില്‍ അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ മാര്‍ച്ച് 20നു ചേര്‍ന്ന യോഗത്തില്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തിരുന്നു.

ഇതിനുശേഷം ഗ്രീസിലെത്തിയ നാലായിരത്തോളം അഭയാര്‍ഥികളെ തടഞ്ഞു വച്ചിട്ടുണ്ട്. ഇവരെ ഘട്ടംഘട്ടമായി തുര്‍ക്കിയിലേക്കു മടക്കി അയയ്ക്കുമെന്നുമാണു ഗ്രീസ് പറയുന്നത്.

ധാരണയനുസരിച്ച്, തുര്‍ക്കിയിലേക്കു തിരിച്ചയയ്ക്കുന്ന ഓരോ അഭയാര്‍ഥിക്കും പകരം, അര്‍ഹതയുള്ള ഓരോ സിറിയക്കാരനു യൂറോപ്യന്‍ യൂണിയനില്‍ പ്രവേശനം അനുവദിക്കും.

ബാള്‍ക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ മിക്കവാറും അടച്ചുകഴിഞ്ഞു. ഇതോടെ ഏറെ കൊട്ടിഘോഷിച്ചിരുന്ന അഭയാര്‍ഥി അനുകൂല നയത്തിനു മാത്രമല്ല തിരിച്ചടി ലഭിക്കുന്നത്, പിന്നയോ വിശാല യൂറോപ്പെന്ന സങ്കല്‍പ്പത്തിനു പുതുതായി മെനഞ്ഞ മതില്‍ക്കെട്ടുകളാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.