• Logo

Allied Publications

Europe
മാര്‍പാപ്പ വിവിധ മതസ്ഥരായ അഭയാര്‍ഥികളുടെ കാലുകഴുകി
Share
വത്തിക്കാന്‍സിറ്റി: സ്ത്രീകളെ കാലുകഴുകല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തി വിപ്ളവം സൃഷ്ടിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം ഒരുപടി കൂടി മുന്നോട്ടു പോയി. ഇക്കുറി പെസഹാ ദിനത്തില്‍ മാര്‍പാപ്പ നേതൃത്വം നല്‍കിയ കാലുകഴുകള്‍ ശുശ്രൂഷയില്‍ മുസ്ലിം അഭയാര്‍ഥികളും ഉള്‍പ്പെട്ടു.

നമ്മളെല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണ് എന്ന ആഹ്വാനത്തോടെയായിരുന്നു മാര്‍പാപ്പയുടെ നടപടി. മാലി, എരിത്രിയ, സിറിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെയാണ് ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദുക്കളും കൂട്ടത്തിലുണ്ടായിരുന്നു.

റോമിനു പുറത്ത് അഭയാര്‍ഥി ക്യാമ്പില്‍ തന്നെയാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ബ്രസല്‍സ് ആക്രമണത്തിനു പിന്നാലെ യൂറോപ്പില്‍ അഭയാര്‍ഥി വിരുദ്ധ വികാരം ശക്തി പ്രാപിച്ചിരിക്കുന്നതിനിടെയാണ് മാര്‍പാപ്പയുടെ പ്രവൃത്തി.

മുസ്ലിംകളും ഹിന്ദുക്കളും കത്തോലിക്കരും പ്രൊട്ടസ്റന്റുകളും എല്ലാവരും സഹോദരീ സഹോദരന്‍മാരാണ്, ഒരേ ദൈവത്തിന്റെ മക്കളാണ്, നമ്മള്‍ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാന്‍ ആഗ്രഹിക്കുന്നു മാര്‍പാപ്പ വ്യക്തമാക്കി.

മാര്‍പാപ്പ കാലുകഴുകുന്ന സമയത്ത് പല അഭയാര്‍ഥികളുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. 2013 ല്‍, മാര്‍പാപ്പയായതിനു പിന്നാലെ ഫ്രാന്‍സിസ് പാപ്പാ മുസ്ലിംകളുടെ കാല്‍ കഴുകിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.