• Logo

Allied Publications

Europe
ബ്രസല്‍സ് സ്ഫോടനം: യൂറോപ്പിലെ സാധാരണ ജീവിതം സ്തംഭിച്ചു
Share
ബ്രസല്‍സ്: ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ 35 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം യൂറോപ്പിനെ ഞെട്ടിച്ചു. പാരിസ് ഭീകരാക്രമണക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന സലാഹ അബ്ദുസലാമിനെ അറസ്റുചെയ്ത് നാലു ദിവസത്തിനുശേഷമാണ് സ്ഫോടനങ്ങളുണ്ടായത്.

ആക്രമണം കണക്കിലെടുത്ത് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. സുരക്ഷാ ഭീഷണിയുടെ സാഹചര്യത്തില്‍ ബ്രസല്‍സിലേക്കുള്ള വിമാനസര്‍വീസുകള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ത്തിവച്ചു. ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ ആസ്ഥാനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ബെല്‍ജിയത്തിലെ വിമാനത്തങ്ങളവും മെട്രോ റെയില്‍വേ സ്റേഷനുകളുമെല്ലാം അടച്ചിട്ടതുകാരണം യൂറോപ്പിലെ യാത്ര പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. റെയില്‍, ബസ് യാത്രകള്‍ ഭാഗികമായി ഇന്നു പുനരാരംഭിച്ചു.

ബ്രസല്‍സിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലായിരുന്നു ഒരു സ്ഫോടനം. ബുധനാഴ്ച നടത്തേണ്ടിയിരുന്ന നൂറുകണക്കിനു വിമാനസര്‍വീസുകളും റെയില്‍ സര്‍വീസും നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഫോടനങ്ങളുണ്ടായ ഉടന്‍ ജനങ്ങളോട് യാത്ര ചെയ്യരുതെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നു വിദ്യാലയങ്ങള്‍, കോളജുകള്‍, കമ്പനികള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍നിന്നെല്ലാം മണിക്കൂറുകള്‍ക്കുശേഷമാണ് ജനങ്ങള്‍ക്ക് പിരിഞ്ഞുപോകാനായത്. പ്രതിസന്ധിഘട്ടത്തില്‍ ബെല്‍ജിയത്തിന് പിന്തുണയുമായി എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. ബ്രസല്‍സിലെ ആക്രമണം യൂറോപ്പിനെതിരെയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ കെട്ടിടങ്ങളില്‍ പതാക ഇന്നലെ മുതല്‍ പകുതി താഴ്ത്തിക്കെട്ടി. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് ബ്രസല്‍സ്. യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് സ്ഫോടനങ്ങളെ അപലപിച്ചു.

യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഉയര്‍ത്തിപ്പിടിക്കുമെന്നും കിരാതവും ബുദ്ധിഹീനവുമായ ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് പറഞ്ഞു. മുന്‍കരുതലെന്നോണം ഫ്രാന്‍സും ജര്‍മനിയുമടക്കം മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളും പ്രധാന കേന്ദ്രങ്ങളില്ലൊം സുരക്ഷ ശക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികളും ടൂറിസ്റ്ബിസിനസ് യാത്രക്കാരും പുതിയ കര്‍ശന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജര്‍മന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.