• Logo

Allied Publications

Europe
ഓസ്ട്രിയന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ ബോധവത്കരണം നടത്തും
Share
വിയന്ന: അഭയാര്‍ഥി പ്രവാഹം തടയുവാന്‍ ഓസ്ട്രിയന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ ബോധവത്കരണം നടത്തും. ഇതിനായി പത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പരസ്യങ്ങള്‍ നല്‍കും. വന്‍തോതിലുള്ള അഭയാര്‍ഥിപ്രവാഹത്തിനു കടിഞ്ഞാണിടാന്‍ ഉടന്‍ തന്നെ ഇതു പ്രാവര്‍ത്തികമാക്കുമെന്ന് ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി യോഹന്നാ മിക്കി ലൈറ്റ്നര്‍ പറഞ്ഞു. അഭയാര്‍ഥികള്‍ക്കെതിരേ ഭരണകൂടം നയം കടുപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

മനുഷ്യക്കടത്തുകാരെല്ലാം കള്ളത്തരമാണു പറയുന്നത്. ഓസ്ട്രിയ അഭയാര്‍ഥികളുടെ സങ്കേതമല്ല, ഞങ്ങളുടെ ഭവനങ്ങള്‍ വില്പനയ്ക്കില്ല. യൂറോപ്പിലേക്കു അഭയാര്‍ഥിയായി വരരുത്. തുടങ്ങിയ വിവരങ്ങളടങ്ങിയ പരസ്യങ്ങളാണ് വരും ദിവസങ്ങളില്‍ അഫ്ഗാന്‍ മീഡിയകളിലൂടെയും പത്രങ്ങളിലും ബസുകളുടെ പിന്നിലുമൊക്കെയായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. അനധികൃതമായ കുടിയേറ്റം രാജ്യം അംഗീകരിക്കുന്നില്ലെന്നും അങ്ങനെയുള്ളവരെ തിരികെ അയയ്ക്കുമെന്നും പരസ്യം വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിലെ അഞ്ചു സംസ്ഥാനങ്ങളില്‍ വന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചും വ്യത്യസ്ത ദിനപത്രങ്ങളിലൂടെയുള്ള പരസ്യങ്ങളും ട്രാന്‍സ്പോര്‍ട്ട് ബസുകളിലും പരസ്യബോര്‍ഡുകള്‍ പതിപ്പിക്കുന്നതിനുപുറമേ ആയിരം സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ പരസ്യങ്ങളും കൂടാതെ ടിവിയില്‍ വാര്‍ത്തയുടെ ഇടവേളകളില്‍ പരസ്യവും നല്‍കും. എല്ലാ സോഷ്യല്‍ മീഡിയകളിലൂടെയും അതായത് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, എന്നിവയിലൂടെയും സര്‍ക്കാര്‍ പരസ്യം കാണാം. ഇതിനെല്ലാം കൂടി സര്‍ക്കാര്‍ കണക്കാക്കുന്നത് 10,000 യൂറോയാണ്. രണ്ടാംഘട്ടത്തില്‍ മറ്റു അറബ് രാജ്യങ്ങളിലേക്കും പരസ്യം വ്യാപിപ്പിക്കും.

കഴിഞ്ഞ ഫെബ്രുവരി വരെ 25,000 അഭയാര്‍ഥികളാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് ഓസ്ട്രിയയിലെത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ