• Logo

Allied Publications

Europe
ബിഎംഡബ്ള്യു നൂറ്റാണ്ടിന്റെ നിറവില്‍
Share
മ്യൂണിക്: ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനികളിലൊന്നായ ബിഎംഡബ്ള്യു ഒരു നൂറ്റാണ്ടിന്റെ നിറവില്‍. മാര്‍ച്ച് ഏഴിനായിരുന്നു നൂറാം പിറന്നാള്‍. ഒരു റൌണ്ടിനുള്ളില്‍ നീലയും വെള്ളയും കലര്‍ന്ന കമ്പനിയുടെ ഐക്കണ്‍ പോലെ കത്തിനില്‍ക്കുന്ന സൂര്യതേജസായി ബവേറിയന്‍ സംസ്ഥാനത്തിന്റെ സിരാകേന്ദ്രമായ മ്യൂണിച്ചിലാണ് കമ്പനിയുടെ ആസ്ഥാനം നിലകൊള്ളുന്നത്. ആഗോള തലത്തില്‍ പതിനഞ്ചാമത്തെ വലിയ കാര്‍ കമ്പനിയാണു ബിഎംഡബ്ള്യു.

ബവേറിയന്‍ എന്‍ജിന്‍ മാനുഫാക്ചറര്‍ (ബൈറിഷെ മോട്ടോര്‍ വര്‍ക്സ്) എന്നതിന്റെ ചുരുക്കപ്പേരാണ് ഇന്നു ലോകമാകെ അറിയപ്പെടുന്ന ബിഎംഡബ്ള്യു. വിമാന എന്‍ജിനുകള്‍ നിര്‍മിച്ചായിരുന്നു തുടക്കം.

ഇന്നു ജര്‍മനിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ബിഎംഡബ്ള്യുവില്‍ 1,16,000 പേര്‍ ജോലി ചെയ്യുന്നു. 80 ബില്യന്‍ യൂറോയുടേതാണ് വാര്‍ഷിക അറ്റാദായം. വിമാന എന്‍ജിനുകള്‍ക്കു പിന്നാലെ മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിച്ചു തുടങ്ങിയ ബിഎംഡബ്ള്യു 1928 ലാണ് ആദ്യമായൊരു കാര്‍ പുറത്തിറക്കുന്നത്. ഡിക്സി 3/15 എന്നായിരുന്നു അതിന്റെ പേര്. കരുത്തുറ്റ 15 എച്ച്പി എന്‍ജിനാണ് ഉപയോഗിച്ചത്.

പിന്നാലെ രണ്ടാം ലോക മഹായുദ്ധമെത്തി. ബിഎംഡബ്ള്യുവിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അത്. യുദ്ധത്തിന്റെ അവസാനകാലത്ത് കമ്പനിയിലെ ജോലിക്കാരില്‍ വലിയൊരു ഭാഗം അടിമപ്പണിക്കാരായിരുന്നു.

കമ്പനി ബൈക്ക്, കാര്‍ നിര്‍മാണം വെട്ടിക്കുറച്ച് ജര്‍മന്‍ വ്യോമസേനയ്ക്ക് വിമാനം നിര്‍മിക്കുന്നത് പ്രധാനമാക്കിയിരുന്നു. കാല്‍ ലക്ഷത്തോളം പേരാണ് ഈ യുദ്ധകാല ജോലിക്കായി അടിമപ്പണി ചെയ്തത്. എല്ലാവരും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവര്‍.

യുദ്ധാനന്തര ജര്‍മനിയില്‍ മറ്റു കമ്പനികളെപോലെ ബിഎംഡബ്ള്യുവും പഴയ അടിമപ്പണിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി. പതിറ്റാണ്ടുകളായി ഗുന്തര്‍ ക്വാണ്ട് കുടുംബത്തിന്റെ അധീനതയിലാണു കമ്പനി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കമ്പനി തുടങ്ങിയത് 1913ല്‍ കാള്‍ റാപ്പ് എന്നയാളാണ്. പിന്നീട് ബിഎംഡബ്ള്യു എന്ന പേരു സ്വീകരിക്കുകയായിരുന്നു.

യുദ്ധം കഴിഞ്ഞപ്പോള്‍ കമ്പനിയുടെ ശ്രദ്ധ വീണ്ടും കാറുകളില്‍ തന്നെയായി. ചെറുകാറുകളുടെയും വലിയ കാറുകളുടെയും കാര്യത്തില്‍ വിജയിച്ച കമ്പനിക്ക് മീഡിയം കാറുകളുടെ കാര്യത്തില്‍ ക്ളച്ച് പിടിക്കാന്‍ കുറച്ചു കൂടി കാക്കേണ്ടിവന്നു. 1959ല്‍ പുറത്തു വന്ന ബിഎംഡബ്ള്യു 1500 ആയിരുന്നു അതിനുത്തരം. അപ്പോഴേക്കും പാപ്പരത്തം നേരിട്ട കമ്പനിയെ ഡെയിംലര്‍ ഏറ്റെടുത്തിരുന്നു.

ഹാറാള്‍ഡ് ക്രൂഗറാണ് കമ്പനിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. 19701993 കാലഘട്ടത്തിലെ മികച്ച പ്രകടനം കമ്പനിയെ രാജ്യത്തെ ഒന്നാം സ്ഥാനക്കാരും ലോകത്തെ ഒന്നാം നിരക്കാരുമാക്കി. ആ സമയത്ത് ലോകമാകെ നിര്‍മാണ കേന്ദ്രങ്ങളും തുടങ്ങിയ കമ്പനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഏറ്റവും ഒടുവില്‍ ഡ്രൈവറില്ലാതെ ഓടുന്ന കാറും ഇപ്പോള്‍ ഇലക്ടിക് കാറുകളും നിര്‍മിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഹൈഡ്ര്ൈ പോലുള്ള നൂതന സാങ്കേതിക വിദ്യയുമായി അത്യന്താധുനികയുടെ പാതയിലാണ് ബിഎംഡബ്ള്യു. മ്യൂണിക്കിലെ കമ്പനിയുടെ ആസ്ഥാനത്ത് വിവിധ മേഖലകളില്‍ ഒട്ടനവധി മലയാളികളും ഇപ്പോള്‍ ജോലിചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ