• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ഐഎസ് യുവതിക്കു തടവുശിക്ഷ
Share
വിയന്ന: ഐഎസ് അനുഭാവിയായ പതിനേഴു വയസുകാരിയെ ജയിലിലേക്ക് അയച്ചുകൊണ്ട് വിയന്നയിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ഐഎസ് അനുഭാവികളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി വിധി.

സ്വീഡന്‍കാരിയായ യുവതി ഇസ്ലാമിക് സ്റേറ്റിനു അനുഭാവം പ്രകടിപ്പിച്ച് സന്ദേശങ്ങള്‍ തന്റെ മൊബൈല്‍ഫോണിലൂടെ നിരന്തരമായി അയയ്ക്കുകയും പാരീസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത യുവാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളും യുവതി സോഷ്യല്‍ മീഡിയയിലൂടെ അയച്ചിരുന്നു. യുവതി സിറിയയിലേക്കു കടക്കാനായി കഴിഞ്ഞ ഡിസംബറില്‍ വിയന്നയിലെ വെസ്റ് ബാന്‍ റെയില്‍വേ സ്റേഷനില്‍ എത്തിയപ്പോഴാണു പോലീസ് പിടിയിലായത്.

എന്നാല്‍ യുവതിക്ക് ഐഎസ് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ശിക്ഷയില്‍നിന്നൊഴിവാക്കണമെന്നും അവരുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അതു പരിഗണിച്ചില്ല. യുവതിക്ക് ഉപാധികളോടെ ഒരു വര്‍ഷത്തെ തടവുവിധിച്ച കോടതി, കാര്യങ്ങള്‍ നല്ല വഴിക്കാണു പോകുന്നതെങ്കില്‍ ശിക്ഷ ഒരു മാസമായി കുറയ്ക്കാനും വ്യവസ്ഥ ചെയ്തു. എന്നാല്‍, യുവതി ഇതിനകം രണ്ടു മാസം ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. തുടര്‍ന്നുള്ള ഒരു മാസം നിരീക്ഷച്ചതിനു ശേഷമായിരിക്കും ശിക്ഷയില്‍ ഇളവു ചെയ്യുക.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.