• Logo

Allied Publications

Europe
ജര്‍മനിയുള്‍പ്പെടെ 55 രാജ്യങ്ങളില്‍നിന്നു മാര്‍സ് ചോക്ളേറ്റുകള്‍ തിരികെ വിളിക്കുന്നു
Share
ബെര്‍ലിന്‍: വന്‍കിട ചോക്ളേറ്റ് നിര്‍മാതാക്കളായ മാര്‍സ് ജര്‍മനിയുള്‍പ്പെടെ 55 രാജ്യങ്ങളില്‍നിന്നു ചോക്ളേറ്റുകള്‍ തിരികെവിളിക്കുന്നു.

നെതര്‍ലന്‍ഡ്സിലെ വേഗലിലെ പ്ളാന്റില്‍ നിര്‍മിച്ച ചില സ്നിക്കേഴ്സ് ചോക്ളേറ്റ് പാക്കറ്റുകളില്‍ പ്ളാസ്റിക്കിന്റെ അംശം കണ്ടത്തിയതിനെത്തുടര്‍ന്നാണ് തിരിച്ചുവിളിക്കല്‍ നടപടി പ്രഖ്യാപിച്ചത്. 2015 ജൂണ്‍ 19 മുതല്‍ 2016 ജനുവരി 8 വരെയുള്ള സമയത്ത് കമ്പനി ഉത്പാദിപ്പിച്ച ചോക്ളേറ്റ് ഇനങ്ങളാണു തിരികെ വിളിച്ചിരിക്കുന്നത്. മാഴ്സ്, സ്നിക്കേഴ്സ്, മില്‍ക്കിവേ, സെലിബ്രേഷന്‍സ് എന്നീ ഇനങ്ങളാണു തിരിച്ചു വിളിച്ച പട്ടികയിലുള്ളത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ ജര്‍മനിയിലാണു പ്ളാസ്റിക്കിന്റെ അംശം കണ്ടത്തിയത്. കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയിലാണ് ഈ ചോക്ളേറ്റുകള്‍ എത്തിയിട്ടുള്ളത്. ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇനങ്ങളാണു മാഴ്സ്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നാണ് തിരിച്ചുവിളിക്കല്‍ കൂടുതലായി ബാധിക്കുന്നത്. എന്നാല്‍, യുഎസിനെ മാഴ്സിന്റെ തിരിച്ചുവിളിക്കല്‍ നടപടി ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്ളാസ്റിക്കിന്റെ അംശം ചോക്ളേറ്റില്‍ എത്രമാത്രം കലര്‍ന്നിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ലന്നും കമ്പനി പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.