• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ വേതനനികുതിയില്‍ ഇളവ് പ്രാബല്യത്തില്‍ വന്നു
Share
വിയന്ന: തൊഴിലാളികളുടെ നികുതി ഭാരം മറ്റു മേഖലകളെ അപേക്ഷിച്ച് ക്രമാതീതമായി ഉയരുന്നവെന്ന് വര്‍ഷങ്ങളായി പഠനങ്ങള്‍ തെളിയിച്ച കാര്യമാണ്. തൊഴിലാളിയുടെ നികുതി ഭാരം കുറയ്ക്കുന്നതിനായി ട്രേഡ് യൂണിയനുകളും വര്‍ക്കേഴ്സ് കൌണ്‍സിലുകളും സംയുക്തമായി 2014 മുതല്‍ ശ്രമങ്ങള്‍ തുടങ്ങുകയും വര്‍ഷാവസാനം ആയപ്പോഴേയ്ക്കും ദേശീയതലത്തില്‍ പ്രാബല്യത്തില്‍ വരുത്താവുന്ന കരടുരേഖ രൂപകല്‍പ്പന ചെയ്യുകയും ചെയ്തു.

ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങള്‍ക്കു ബലമേകാന്‍ നിരത്തിലിറങ്ങുന്നതിനുപകരം 2015 ആരംഭം മുതല്‍ അവര്‍ തൊഴിലാളി പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഒപ്പ് ശേഖരണം ആരംഭിച്ചു. 2015 അവസാനത്തോടെ ശേഖരിച്ച ഒപ്പുകള്‍ ട്രേഡ് യൂണിയന്‍ അധ്യക്ഷന്‍ എറിക് ഫോഗളറിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റിനു കൈമാറുകയും ഉണ്ടായി.

ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കിക്കൊണ്ട് ജനുവരി മുതല്‍ നികുതിയിളവ് പ്രാബല്യത്തില്‍ വരുത്താന്‍ ഭരണകൂടം നിര്‍ബന്ധിതമായി. തുടര്‍ന്നു കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ നികുതി 55 ശതമാനം മുതലും ഉയര്‍ന്ന വേതനം കിട്ടുന്നവരുടെ വേതന നികുതി 11 ശതമാനവും താഴ്ത്തിക്കൊണ്ടു നിയമം നിര്‍മിക്കപ്പെട്ടു. ഇതോടെ നികുതി കഴിച്ച് പോക്കറ്റില്‍ വീഴുന്ന തുകയ്ക്ക് ഉയര്‍ച്ചയുണ്ടായി.

ട്രേഡ് യൂണിയന്റെ ശ്രമഫലമായി നിലവില്‍ വന്ന വാര്‍ഷിക ശമ്പളപരിഷ്കരണവും കൂട്ടി ചേര്‍ത്ത് നോക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം 50 യൂറോ മുതല്‍ 220 യൂറോയുടെ വരെ മെച്ചം ലഭിക്കുന്നുണ്ട്. കുറഞ്ഞ ശമ്പളം മേടിക്കുന്നവര്‍ക്ക് (55 ശതമാനം) കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നവരെക്കാള്‍ (15 ശതമാനം) അധികം ഇളവു നല്‍കണമെന്നതും ട്രേഡ് യൂണിയന്റെ ആവശ്യമായിരുന്നു.

ആയിരം മുതല്‍ ആയിരത്തി ഇരൂനൂറു യൂറോ വരെ ശമ്പളം ലഭിക്കുന്നവര്‍ വേതന നികുതി നല്‍കേണ്ടതില്ല എന്നുമാത്രമല്ല , ഇക്കൂട്ടര്‍ക്ക് വര്‍ഷാവസാനം ട്രഷറിയില്‍നിന്നു പ്രത്യേക ആനുകൂല്യവും ലഭിക്കുന്നതാണ്. ഇതിനുള്ള അപേക്ഷ തൊഴിലാളികള്‍ വരുന്ന മാസങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. തൊഴില്‍ മേഖലയിലെ ആനുകൂല്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല നികുതിയുടെ കാര്യത്തിലും ഈ രാജ്യം എന്നും മുന്‍നിരയിലായിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം തന്നെ ഗവണ്‍മെന്റ് സ്വമേധയ തന്നതല്ല, മറിച്ച് ട്രേഡ് യൂണിയന്റെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശ്രമങ്ങളുടെ ഫലമാണെന്നു ചിലരെങ്കിലും മറന്നുപോകുന്നു.

പ്രതിവര്‍ഷം നടപ്പാക്കുന്ന ശമ്പള പരിഷ്കരണവും ആറു മാസത്തിലൊരിക്കല്‍ ലഭിക്കുന്ന ഇരട്ടി ശമ്പളവും സ്ത്രീകള്‍ക്കു ലഭിക്കുന്ന പ്രസവാനന്തര ആനുകൂല്യങ്ങളും അഞ്ച് ആഴ്ചയോളം വരുന്ന വാര്‍ഷിക അവധിയും തൊഴിലാളിക്ക് തൊഴില്‍ മേഖലയിലെ നിയമപരിരക്ഷയും എല്ലാം ഏതാനും ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. എന്നിട്ടും തരം കിട്ടിയാല്‍ ട്രേഡ് യൂണിയനുകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും തള്ളിപറയുന്ന ഇക്കൂട്ടര്‍ അറിയുന്നില്ല മറ്റുള്ളവരുടെ വിയര്‍പ്പിന്റെ പങ്കാണു തനിക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്ന്. ഇക്കൂട്ടര്‍ ഇനിയെങ്കിലും സംഘടനയില്‍ അംഗങ്ങള്‍ ആകുവാന്‍ അഭ്യര്‍ഥിക്കുന്നതായി പ്രതിപക്ഷ ട്രേഡ് യൂണിയന്‍ നേതാവ് ബൈജു ഓണാട്ട് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട