• Logo

Allied Publications

Europe
ജര്‍മനിയില്‍ ട്രെയിനപകടം; മരണസഖ്യ ഒമ്പതായി
Share
ബെര്‍ലിന്‍: ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്ത് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു. മറ്റൊരാള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ നൂറ്റിയമ്പതോളം പേര്‍ക്കു പരിക്കേറ്റു. 15 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു സൂചന.

മ്യൂണിക്കിന് 60 കിലോ മീറ്റര്‍ അകലെയുള്ള ബാഡ് ഐബ്ളിംഗില്‍ പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ 6.48 നാണ് സംഭവം. റോസെന്‍ഹെയിംഹോള്‍കിര്‍ഷന്‍ റെയില്‍വേ പാതയിലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ മുഖാമുഖം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളിലൊന്നു മറിയുകയും ചെയ്തു. അപകടസമയത്ത് 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഇരു ട്രെയിനുകളും. അപകടകാരണം വ്യക്തമല്ല. അന്വേഷണത്തിന് ജര്‍മന്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

പോലീസും രക്ഷാസേനയും റെഡ്ക്രോസ് പ്രവര്‍ത്തകരും ഉള്‍പ്പടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള സാങ്കേതിക സഹായം നല്‍കിയാണ് പ്രദേശത്തു രക്ഷാപ്രവര്‍ത്തനം തുടരുന്നതെന്നു ബവേറിയന്‍ പോലീസ് അറിയിച്ചു. ഓസ്ട്രിയന്‍ അതിര്‍ത്തിയായതിനാല്‍ അവിടെനിന്നു രക്ഷാപ്രവര്‍ത്തനത്തിനു സഹായം ലഭ്യമായി.

അപകടത്തെ തുടര്‍ന്നു റോസന്‍ഹൈമിലും ബാഡ് ഐബ്ളിംഗിലും നടത്താനിരുന്ന കാര്‍ണിവല്‍ ആഘോഷം റദ്ദാക്കി.

അടുത്ത കാലത്ത് ജര്‍മനിയിലുണ്ടായ തീവണ്ടി അപകടങ്ങളില്‍ ഏറ്റവും വലുതാണ് ഇന്നു രാവിലെ ഉണ്ടായത്. 1998 ജൂണ്‍ മൂന്നിനാണു ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിനപകടം ഉണ്ടായത്. ഹൈസ്പീഡ് ട്രെയിന്‍ പാളംതെറ്റി 101 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ