• Logo

Allied Publications

Europe
ഫിഫ അഴിമതി: നൂറു മില്യനോളം സ്വിസ് ഫ്രാങ്ക് മരവിപ്പിച്ചു
Share
സൂറിച്ച്: ഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നൂറു മില്യനോളം സ്വിസ് ഫ്രാങ്ക് മരവിപ്പിക്കാനുള്ള സ്വിസ് ബാങ്കുകളുടെ തീരുമാനം പ്രാബല്യത്തിലായി.

അഴിമതിപണം കൈകാര്യം ചെയ്യപ്പെട്ടു എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്ന അക്കൌണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഈ നിക്ഷേപങ്ങളൊന്നും നേരിട്ട് ഫിഫയുടേതല്ല.

സസ്പെന്‍ഷനിലുള്ള ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ ഇതിനിടെ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ വിചാരണയ്ക്കു ഹാജരായി. എത്തിക്സ് കമ്മിറ്റിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുകയും വിശ്വാസ്യത ചോദ്യം ചെയ്യുകയും ചെയ്തതിന് അടുത്ത ദിവസം തന്നെയാണ് അദ്ദേഹം ഹാജരായത്.

അഴിമതി കേസുകളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ബ്ളാറ്റര്‍ പറഞ്ഞതെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഫെബ്രുവരി 26ന് അദ്ദേഹത്തിന്റെ രാജി പ്രാബല്യത്തിലാകുകയാണ്.

ഫിഫ എത്തിക്സ് പാനലിന്റെ വിശ്വാസ്യതയെ ബ്ളാറ്റര്‍ ചോദ്യം ചെയ്തു

തന്നെ സസ്പെന്‍ഡ് ചെയ്തതടക്കം ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച സംഘടനയുടെ എത്തിക്സ് പാനലിനെ സെപ് ബ്ളാറ്റര്‍ ചോദ്യം ചെയ്തു. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്നും ബ്ളാറ്റര്‍ ചോദിച്ചു.

ഫിഫയില്‍ അംഗങ്ങളായ 209 അസോസിയേഷനുകള്‍ക്ക് അയച്ച കത്തിലാണ് ബ്ളാറ്റര്‍ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എത്തിക്സ് കമ്മിറ്റി അന്വേഷണം നടത്തുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. പൊതു സമൂഹത്തില്‍ മുന്‍വിധി കുത്തിനിറച്ച് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പാനല്‍ ശ്രമിക്കുന്നതെന്നുമാണ് ആരോപണം.

അന്വേഷണമല്ല, കുറ്റം ചാര്‍ത്തലാണ് പാനല്‍ നടത്തിവരുന്നത്. എത്തിക്സ് കമ്മിറ്റി വക്താവ് നടത്തുന്ന പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസിലാകുമെന്നും ബ്ളാറ്റര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ