• Logo

Allied Publications

Europe
ജര്‍മനിയിലെ പട്ടിണിമാറ്റാന്‍ സിറിയന്‍ അഭയാര്‍ഥിയുടെ സഹായം
Share
ബര്‍ലിന്‍: സിറിയയില്‍നിന്നു റബര്‍ബോട്ടില്‍ ഗ്രീസിലൂടെ കടന്ന് ബെര്‍ലിനിലെ പോട്സ്ഡാമിലത്തിെയതാണ് അലക്സ് അസാലി. അന്നുമുതല്‍ അഭയാര്‍ഥി കേന്ദ്രത്തില്‍ത്തന്നെയാണ് അസാലിയുടെ താമസം. പ്രതിമാസം ജര്‍മനി നല്‍കുന്ന തുശ്ചമായ തുകകൊണ്ടു ഭക്ഷണവും മറ്റുകാര്യങ്ങളും ചെയ്യണം. അതിനിടെ, അമിത മദ്യപരും മയക്കുമരുന്നിന് അടിമകളുമായി ജീവിതം നഷ്ടപ്പെടുത്തി, അഭയാര്‍ഥികളേക്കാള്‍ മോശമായ അവസ്ഥയില്‍ തെരുവിലേക്കത്തിെയ നിരവധി പേരെ ബര്‍ലിന്‍ തെരുവുകളില്‍ അസാലി കണ്െടത്തി. ഒരു നേരത്തെ ഭക്ഷണത്തിനു വഴിയരികില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഭിക്ഷ യാചിക്കുന്ന ഇവരുടെ രൂപം അഭയാര്‍ഥിയായി എത്തിയ സിറിയക്കാരന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.

സിറിയയില്‍നിന്നു ഹോട്ടല്‍ പാചകം പഠിച്ച ഈ മനുഷ്യസ്നേഹി രണ്ടാമതൊന്ന് ആലോചിക്കാതെ തിരക്കേറിയ ബര്‍ലിന്‍ അലക്സാര്‍ പ്ളാറ്റ്സില്‍ ഒരു ചെറിയ ഭക്ഷണ സ്റാന്‍ഡ് സ്ഥാപിച്ചു. ചെറിയ രണ്ട് പാത്രങ്ങളില്‍ പരമ്പരാഗത സിറിയന്‍ ഭക്ഷണം രുചിയേറുംവിധം തയാറാക്കി ബെര്‍ലിന്‍ തെരുവില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കു നല്‍കി.

ജര്‍മനിയില്‍ ആരംഭിച്ച ശൈത്യത്തില്‍ ആവി പറക്കുന്ന ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അതു തികയാതെ വന്നു. 'ജര്‍മന്‍ ജനതയ്ക്ക് എന്തെങ്കിലും തിരിച്ച് നല്‍കണം' എന്നൊരു പോസ്ററും തന്റെ സ്റാന്‍ഡിന്റെ സൈഡില്‍ അലക്സ് അസാലി തൂക്കിയിട്ടു. ജര്‍മനി തനിക്ക് ജീവിതം തിരിച്ചു നല്‍കിയതിന്റെ നന്ദി സൂചകമായി ഇതു മാത്രമേ എനിക്ക് ചെയ്യാന്‍ കഴിയൂ എന്ന് അസാലി സന്തോഷത്തോടെ പറയുന്നു.

അസാലിയുടെ ഭക്ഷണ സ്റാന്‍ഡ് പാര്‍പ്പിടവും ഭക്ഷണവുമില്ലാത്ത ജര്‍മന്‍കാരുടെ ഒരു ആശ്വാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ഔദ്യോഗികമായി കുടിയേറ്റക്കാരനാണെന്ന പരിഗണന ലഭിച്ചാല്‍ അസാലിക്കു കൂടുതല്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധിക്കും. അത് അംഗീകരിച്ച് കിട്ടാനുള്ള കാത്തിരിപ്പിനിടെയാണ് അസാലി ഈ കാരുണ്യസേവനം തുടങ്ങിയത്. ശരാശരി ജര്‍മന്‍കാരനു വേറിട്ടൊരു കാഴ്ചയാണ് അസാലിയുടെ കാരുണ്യപ്രവൃത്തി

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.