• Logo

Allied Publications

Europe
ജര്‍മനിയില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ആഹാരം കഴിക്കാനില്ലാത്ത ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും പുതിയ സ്റാറ്റിക്സ് അനുസരിച്ച് ഒരു ദിവസം ജര്‍മനിയിലെ തൊഴിലില്ലായ്മ ഒക്ടോബറില്‍ ആറു ശതമാനമായി വളര്‍ന്നു. ഈ തൊഴില്‍ രഹിതരില്‍ 34.6 ശതമാനം പേര്‍ക്ക് സര്‍ക്കാര്‍ സഹായം കൊണ്ട് ദിവസവും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ല.

ജര്‍മന്‍ സ്റാറ്റിക്സ് ബ്യൂറോ കണക്കുകള്‍ ഉദ്ധരിച്ച് ലിങ്ക്സ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സബീന സ്വിമ്മര്‍മാന്‍ ആണ് ഈ വിവരം പുറത്തു വിട്ടത്. തൊഴില്‍ രഹിതരില്‍ 34.6 ശതമാനം പേര്‍ക്ക് രണ്ടു ദിവസം കൂടുമ്പോഴാണ് ഒരുവിധം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത്.

വീടുകളുടെ വാടക, ഹീറ്റിംഗ്, കറന്റ്, വെള്ളം, അത്യാവശ്യ ഇന്‍ഷ്വറന്‍സുകള്‍ എന്നിവ കഴിഞ്ഞാല്‍ ഭക്ഷണത്തിന് ആവശ്യമായ പണം ഈ തൊഴില്‍ രഹിതര്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ സഹായം കിട്ടാനുള്ള വരുമാന പരിധി പ്രതിമാസം 500 യൂറോ ആക്കിയതും ഇവരെ കഷ്ടത്തിലാക്കി. ഇതിനിടയില്‍ ജര്‍മനിയില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന അഭയാര്‍ഥികളെ സംരക്ഷിക്കാനുള്ള ചെലവ് ജര്‍മന്‍ തൊഴില്‍ രഹിതര്‍ക്ക് ദിവസേന ഭക്ഷണത്തിനു തികയുന്ന സഹായം നല്‍കാന്‍ സര്‍ക്കാരിനെ അപ്രാപ്യമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ ദരിദ്രരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ കൌണ്‍സില്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.