• Logo

Allied Publications

Europe
അഭയാര്‍ഥി പ്രശ്നം; കുത്തേറ്റ സ്ഥാനാര്‍ഥി കൊളോണ്‍ മേയറായി
Share
കൊളോണ്‍: കൊളോണ്‍ മേയര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കത്തിക്കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹെന്റീറ്റെ റേക്കര്‍ 52.7 ശതമാനം വോട്ടു നേടി കൊളോണ്‍ മേയറായി. മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പാര്‍ട്ടി അനുഭാവിയായ ഹെന്റീറ്റെ റേക്കര്‍ (58) സ്വതന്ത്രയായിട്ടാണ് മല്‍സരിച്ചത്.

ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് റേക്കറിനു കുത്തേറ്റത്. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. എതിര്‍ സ്ഥാനാര്‍ഥിയായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരന്‍ ജോഹന്‍ ഓട്ടിനു 30 ശതമാനം വോട്ടാണ് ലഭിച്ചത്.

വയറ്റിലും കഴുത്തിലും കുത്തേറ്റ റേക്കര്‍ ഇപ്പോള്‍ കോമയിലാണെങ്കിലും അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ആഭ്യന്തരകലാപത്തെ തുടര്‍ന്നു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അഫ്ഗാന്‍, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേയ്ക്ക് എത്തുന്ന അഭയാര്‍ഥികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹെന്റീറ്റെ റേക്കറിനു നേരെ ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ മറ്റു നാലു പേര്‍ക്കുകൂടി പരിക്കേറ്റിരുന്നു. സംഭവത്തിന്റെ മുഖ്യപ്രതിയായ നാല്‍പ്പത്തിനാലുകാരനായ തീവ്രവാദി പ്രവര്‍ത്തകനെ പോലീസ് കൈയോടെ പിടികൂടിയിരുന്നു.

കഴിഞ്ഞമാസം നടക്കാനിരുന്ന മേയര്‍ തെരഞ്ഞെടുപ്പ് മറ്റൊരു സ്ഥാനാര്‍ഥിയുടെ പെട്ടെന്നുള്ള മരണത്തെതുടര്‍ന്നാണ് ഒക്ടോബര്‍ 18 ലേക്കു മാറ്റിയത്.

അഭയാര്‍ഥി പ്രശ്നത്തിന്റെ പേരില്‍ ജര്‍മനിയില്‍ ഒരു വലിയ വിഭാഗം രോഷത്തിലാണെങ്കിലും ജനങ്ങളില്‍ പലരും മൌനം പാലിക്കുകയാണ്. എന്നാല്‍ ഇത്തരം സംഭവം ഇതാദ്യമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ