• Logo

Allied Publications

Europe
ജര്‍മന്‍ അഭയാര്‍ഥിവിഷയത്തില്‍ ഭൂരിപക്ഷം ജനഹിത പരിശോധനയ്ക്ക്
Share
ബര്‍ലിന്‍: ജര്‍മനിയിലേക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥിപ്രവാഹ വിഷയത്തില്‍ ഭൂരിപക്ഷം ആളുകള്‍ ഒരു ജനഹിത പരിശോധന ആവശ്യപ്പെടുന്നു. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ സ്വന്തം പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്സ്, സഹോദര പാര്‍ട്ടി ക്രിസ്ത്യന്‍ സോഷ്യലിസ്റ് യൂണിയന്‍, ഭരണ പങ്കാളിയായ സോഷ്യല്‍ ഡെമോക്രാറ്റ്സ് എന്നിവര്‍ അഭയാര്‍ഥി പ്രശ്നത്തില്‍ പരസ്യമായി ചാന്‍സലര്‍ക്ക് എതിരെ ശക്തമായി പ്രതിക്ഷേധം തുടരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ചര്‍ച്ചകളിലും ഫലപ്രദമായ ഒരു പരിഹാരം ഉണ്ടാക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ ജര്‍മന്‍ സംസ്ഥാനങ്ങളില്‍ എമ്നിഡ് നടത്തിയ അഭിപ്രായ സര്‍വേയില്‍ 64 ശതമാനം ആളുകള്‍ അഭയാര്‍ഥി പ്രവാഹ വിഷയത്തിലും ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നിലപാടിലും രാജ്യമൊട്ടാകെ ഒരു ജനഹിത പരിശോധന ആവശ്യപ്പെടുന്നു.

ജര്‍മന്‍ സംസ്ഥാനങ്ങളില്‍ അഭയാര്‍ഥികളുടെ ഇപ്പോഴുള്ള എണ്ണത്തെക്കുറിച്ചു എമ്നിഡ് നടത്തിയ പരിശോധനയില്‍ ബവേറിയ, സാര്‍ലാന്‍ഡ്, സ്ളേസ്വിഗ് ഹേള്‍സ്റ്റെയിന്‍ എന്നീ സംസ്ഥാനങ്ങളില്‍ കേണിംഗ്സ്റ്റൈന്‍ ഉടമ്പടിയില്‍ ഉണ്ടാക്കിയ ധാരണയേക്കാള്‍ കൂടുതല്‍ അഭയാര്‍ഥികള്‍ ഉള്ളതായി കണ്ടു. ഏറ്റവും കൂടുതല്‍ 1,20,08 അഭയാര്‍ഥികള്‍ ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ ഭരിക്കുന്ന ബവേറിയായില്‍ ഉണ്ട്. ബവേറിയ അഭയാര്‍ഥികള്‍ കടന്നു വരുന്ന അതിര്‍ത്തിയിലാണ്. എന്നാല്‍ ഇവിടെ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിതരണം കേണിംഗ്സ്റ്റൈന്‍ ഉടമ്പടി അനുസരിച്ച് നടക്കുന്നില്ല എന്നാണ് കാണുന്നത്. സംസ്ഥാനങ്ങളില്‍ അഭയാര്‍ഥികളുടെ ഇപ്പോഴുള്ള എണ്ണം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചാര്‍ട്ടില്‍ കാണാം. പച്ചനിറത്തിലുള്ളത് ഈ സംസ്ഥാനങ്ങളില്‍ കൂടുതലുള്ള അഭയാര്‍ഥികളും ചുവപ്പു നിറത്തിലുള്ളത് ഉടമ്പടി അനുസരിച്ച് കുറവുള്ള സംസ്ഥാനങ്ങളുമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ