• Logo

Allied Publications

Europe
അയര്‍ലന്‍ഡിലേക്കു വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിക്കുന്നു
Share
ബര്‍ലിന്‍: ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അയര്‍ലന്‍ഡ് വിട്ടവരെ അപേക്ഷിച്ച് 20 ശതമാനം അധികം വിദഗ്ധ തൊഴിലാളികള്‍ ഇവിടേക്കു കുടിയേറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായിരിക്കുന്നത്.

വിദേശത്തുനിന്നുള്ള തൊഴിലന്വേഷകരെ അയര്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഐടി മേഖലയാണെന്നും വ്യക്തമായിട്ടുണ്ട്. വ്യവസായമേഖല വളര്‍ത്താന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ സ്റാര്‍ട്ടപ്പുകള്‍ക്കും യൂറോപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്ന യുഎസ് കമ്പനികള്‍ക്കും അയര്‍ലന്‍ഡ് വലിയ ആകര്‍ഷണമാണെന്നും പഠനത്തില്‍ വ്യക്തമായി.

ആരോഗ്യരക്ഷാ മേഖലയും റീട്ടെയ്ല്‍ മേഖലയുമാണു കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുന്ന മറ്റു രണ്ടെണ്ണം. വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം ഇവിടേക്കു താരതമ്യേന എളുപ്പവുമാണ് ഇപ്പോള്‍.

ഐറിഷ് വീസ പുതുക്കാന്‍ വന്‍ തിരക്ക്

ജോലി, പഠനം, റീഎന്‍ട്രി എന്നീ ഇനങ്ങളില്‍ അയര്‍ലന്‍ഡ് നല്‍കുന്ന വീസ പുതുക്കാന്‍ വന്‍ തിരക്ക്. കഴിഞ്ഞ ദിവസം ഡബ്ളിനില്‍ ഇതിനായി രാത്രി മുഴുവന്‍ ക്യൂ നിന്നത് അഞ്ഞൂറോളം പേര്‍.

ഡബ്ളിനിലെ ഗാര്‍ഡ് നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലാണു വീസ പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ആള്‍ക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഏറെയായിരുന്നു. യുകെയെ അപേക്ഷിച്ച് ഉദാരമായ വീസ നയങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ ഐറിഷ് വീസയ്ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ക്യൂവിന്റെ ദൈര്‍ഘ്യം കൂടി വരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ