• Logo

Allied Publications

Europe
ഫോക്സ് വാഗന്‍ ജീവനക്കാര്‍ ചെയ്തത് ക്രിമിനല്‍ കുറ്റം: ബോര്‍ഡ് മെംബര്‍
Share
ബര്‍ലിന്‍: മലിനീകരണം കുറച്ചു കാണിക്കാന്‍ തട്ടിപ്പു നടത്തിയ ഫോക്സ് വാഗന്‍ ജീവനക്കാരുടെ പ്രവൃത്തി ക്രിമിനല്‍ കുറ്റം തന്നെയാണെന്ന് കമ്പനിയുടെ ബോര്‍ഡ് മെംബറും ലോവര്‍ സാക്സണിയിലെ സാമ്പത്തികകാര്യ മന്ത്രിയുമായ ഒലാഫ് ലൈസ്.

തട്ടിപ്പു നടത്താന്‍ നിര്‍ദേശം നല്‍കിയവരും ഈ സംവിധാനം കാറുകളില്‍ സ്ഥാപിച്ചവരും വ്യക്തിപരമായി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മീറ്റിംഗില്‍ മാത്രമാണ് ബോര്‍ഡ് ഈ തട്ടിപ്പിനെക്കുറിച്ചറിയുന്നതെന്നും ലൈസ് അവകാശപ്പെടുന്നു.

എന്നാല്‍, ജീവനക്കാരെ ബലിയാടുകളാക്കി കമ്പനിയിലെ ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് ലൈസ് നടത്തുന്നതെന്ന സംശയവും ശക്തം.

പതിനേഴു വര്‍ഷം മുമ്പുതന്നെ തട്ടിപ്പിനെക്കുറിച്ച് പ്രശസ്ത സ്വീഡിഷ് ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പെര്‍ കാഗേസന്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവത്രെ. 1998ല്‍ തയാറാക്കിയ പ്രധാന യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ടില്‍, കാര്‍ നിര്‍മാതാക്കള്‍ മലിനീകരണം കുറച്ചു കാണിക്കാന്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍, അന്ന് അതാരും മുഖവിലയ്ക്കെടുക്കാന്‍ തയാറായിരുന്നില്ല.

വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തില്‍ ഫോക്സ് വാഗന്‍ അധികൃതര്‍ സ്പെയ്നില്‍ കാര്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, തട്ടിപ്പു സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച ഏഴു ലക്ഷത്തോളം കാറുകള്‍ ഇതിനകം ഇവിടെ വിറ്റഴിച്ചു കഴിഞ്ഞു.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഫോക്സ് വാഗന്റെ പുതിയ സിഇഒ മത്യാസ് മുള്ളറുടെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ