• Logo

Allied Publications

Europe
ജാക് വാര്‍ണര്‍ക്ക് ഫിഫയുടെ ആജീവനാന്ത വിലക്ക്
Share
സൂറിച്ച്: മുന്‍ ഫിഫാ വൈസ് പ്രസിഡന്റും മുന്‍ കരീബിയന്‍ ഫുട്ബോള്‍ യൂണിയന്‍ പ്രസിഡന്റുമായ ജാക് വാര്‍ണര്‍ക്ക് ഫിഫ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ഫിഫ എത്തിക്സ് കമ്മിറ്റിയാണു വര്‍ണര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ട്രിനിഡാഡ് പൌരനും എഴുപത്തിരണ്ടുകാരനുമായ വാര്‍ണര്‍ 2011 ല്‍ ഫിഫയില്‍ നിന്നും രാജിവച്ചിരുന്നു. 2018 ലെയും (റഷ്യ) 2022 ലെയും (ഖത്തര്‍) ലോകകപ്പ് സംബന്ധിച്ച അഴിമതിയാരോപണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളെന്ന നിലയിലാണ് ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ ആജീവനാന്ത വിലക്ക്. ഫുട്ബോള്‍ സംബന്ധമായ ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പാടില്ലന്നാണ് വിലക്ക്. ചൊവ്വാഴ്ച കൂടിയ ഫിഫ എത്തിക്സ് കമ്മിറ്റിയില്‍ ഇദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിലയിരുത്തുകയും (2015 മുതല്‍) ഇദ്ദേഹം ഫിഫ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നും അഴമതിക്കു കൂട്ടുനിന്നുവെന്നും കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്. വൈസ് പ്രസിഡന്റുസ്ഥാനം സ്വന്തം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചുവെന്നും കമ്മിറ്റി സ്ഥിരീകരിച്ചു.

മില്യന്‍ ഡോളര്‍ കൈക്കൂലി വാങ്ങിയതിനും പക്ഷപാതം കാണിച്ചുവെന്നതിന്റെ പേരിലും അമേരിക്ക പുറത്താക്കിയ ആളാണ് വാര്‍ണര്‍.

അന്വേഷണത്തോടു സഹകരിക്കും; പ്രസിഡന്റ് സ്ഥാനം ഒഴിയില്ല: ബ്ളാറ്റര്‍

തനിക്കെതിരേ സ്വിറ്റ്സര്‍ലന്‍ഡ് ഭരണകൂടം നേരിട്ട് അന്വേഷണം തുടങ്ങിയിട്ടും ഫിഫ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാതെ സെപ് ബ്ളാറ്റര്‍.

നേരത്തെ, ആരോപണങ്ങള്‍ ശക്തമായപ്പോള്‍ അദ്ദേഹം രാജിവച്ചിരുന്നുവെങ്കിലും അടുത്ത ഫിഫ കോണ്‍ഗ്രസ് വരെ തല്‍സ്ഥാനത്തു തുടരുമെന്നു പ്രഖ്യാപിച്ചിരുന്നു. യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തോടു സഹകരിക്കും. എന്നാല്‍, അടുത്ത ഫിഫ കോണ്‍ഗ്രസ് വരെ ബ്ളാറ്റര്‍ തന്നെയായിരിക്കും ഫിഫ പ്രസിഡന്റെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

2011ല്‍ പ്ളാറ്റിനിക്ക് ബ്ളാറ്റര്‍ നല്‍കിയ രണ്ടു മില്യന്‍ സ്വിസ് ഫ്രാങ്കാണ് സംശയത്തിന്റെ നിഴലില്‍ കിടക്കുന്നത്. സ്വിസ് പ്രോസിക്യൂട്ടര്‍മാര്‍ ഇതെക്കുറിച്ച് അന്വേഷിച്ചുവരുന്നു. ഇതു അഴിമതിപണമല്ലെന്നും നിയമവിധേയമായ പണമാണെന്നുമാണ് ബ്ളാറ്റര്‍ അവകാശപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ