• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ സെപ്റ്റംബര്‍ 17ന്
Share
ഫ്രാങ്ക്ഫര്‍ട്ട്: അറുപത്തിയാറാമത് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ (കഅഅ) സെപ്റ്റംബര്‍ 17നു (വ്യാഴം) തുടക്കമാവും.

17, 18 തീയതികളില്‍ ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ക്കും 19 മുതല്‍ 27 വരെ പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം. ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട എക്സിബിഷന്‍ സെന്ററില്‍ (ങലലൈഴലഹറ്റിറല, ഘൌറംശഴഋൃവമൃറഅിഹമഴല 1, 60327 എൃമിസളൌൃ മാ ങമശി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പ്രവേശനം.

17നു രാവിലെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് പ്രസംഗിക്കും. ങീയശഹശ്യ രീിിലര എന്നതാണ് ഇത്തവണത്തെ മേളയുടെ മോട്ടോ.

അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററിലെ വിവിധ ഹാളുകളില്‍ മൊത്തം 235.000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന ഷോയില്‍ അന്താരാഷ്ട്രതലത്തില്‍ 35 രാജ്യങ്ങളില്‍നിന്നായി 461 കമ്പനികളും 1100 ഓളം പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കും. ഏതാണ്ട് നൂറോളം രാജ്യങ്ങളില്‍ നിന്നും 12,000 ഓളം മാധ്യമപ്രവര്‍ത്തകര്‍ മേളയിലെ പുതുവിശേഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തുന്നുണ്ട്. 2013 ലെ കണക്കനുസരിച്ച് 8,81, 100 സന്ദര്‍ശകര്‍ മേളയിലെ നേര്‍ക്കാഴ്ച കാണാന്‍ എത്തിയിരുന്നു.

വിവിധ കമ്പനികളുടെ കാറുകള്‍, പ്രത്യേക സജീകരണങ്ങളുള്ള വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ഇലക്ട്രോ കാറുകള്‍ ആന്‍ഡ് ഐടി മെക്കാനിസം, വാഹനങ്ങളുടെ പാര്‍ട്സ് ആന്‍ഡ് അസസറീസ്, ട്രെയിലര്‍ വാഹനങ്ങള്‍, മോഡല്‍ വാഹനങ്ങള്‍, ഓള്‍ഡ് ടൈമര്‍ തുടങ്ങി കാറുകളെയും ചെറുവാഹനങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആധുനിക ലോകത്തെ പരിചയപ്പെടുത്തുകയാണ് ഓട്ടോഷോയുടെ ലക്ഷ്യം. മേള സെപ്റ്റംബര്‍ 27ന് സമാപിക്കും.

1951 ലാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ ആദ്യമായി ഓട്ടോ പ്രദര്‍ശനം നടത്തിയത്. ഇത് വന്‍വിജയമായതിനെ തുടര്‍ന്നാണ് ഫ്രാങ്ക്ഫര്‍ട്ട് കേന്ദ്രമാക്കി അന്താരാഷ്ട്ര പ്രദര്‍ശനത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ഓട്ടോമോട്ടീവ് കമ്പനികള്‍ സാങ്കേതിക വിപ്ളവത്തിലൂടെ പുതുപുത്തന്‍ വാഹനങ്ങള്‍ നിര്‍മിച്ച് ആധുനികലോകത്തിന്റെ പ്രശസ്തി പിടിച്ചുപറ്റാന്‍ ഫ്രാങ്ക്ഫര്‍ട്ട് വാഹനഷോ മേള വേദിയാക്കി. 1999 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷങ്ങളിലും നടന്നു വന്ന മേള 2013 ലാണ് അവസാനമായി നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സ്ഥാനമാണ് ഇപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് ഐഎഎ യ്ക്കുള്ളത്.

എീൃ കിളീ : വു://ംംം.ശമമ.റല

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ