• Logo

Allied Publications

Europe
അഭയാര്‍ഥികളെ എത്രയും വേഗം ജോലിക്കെടുക്കണം: മെര്‍ക്കല്‍
Share
ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നിന്നു കുടിയേറ്റക്കാരായി എത്തിയവരില്‍ യോഗ്യതയുള്ളവരെ എത്രയും വേഗം വിവിധ ജോലികളില്‍ പ്രവേശിപ്പിക്കണമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഇവരെ വേഗത്തില്‍ ജര്‍മന്‍സമൂഹവുമായി ഇണക്കിച്ചേര്‍ക്കാന്‍ ഏറ്റവും യോജിച്ച മാര്‍ഗം ഇതാണെന്നും മെര്‍ക്കല്‍.

വ്യാഴാഴ്ച ബര്‍ലിനിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച ചാന്‍സലര്‍ മെര്‍ക്കല്‍ അവര്‍ക്കൊപ്പംനിന്നു സെല്‍ഫിയെടുക്കാനും സൌഹൃദം പങ്കുവയ്ക്കാനും സമയംകണ്ടെത്തി.

അവരുടെ ദുഃഖങ്ങള്‍ നേരിട്ടറിഞ്ഞു മനസിലാക്കിയ ശേഷമാണു ജോലിയില്‍ പ്രവേശിപ്പിക്കണമെന്നു ജര്‍മനിയിലെ തൊഴിലുടമകളോട് അഭ്യര്‍ഥിച്ചത്. ഇതുകൂടാതെ ബര്‍ലിനിലെ ഫെഡറല്‍ മൈഗ്രേഷന്‍ ആന്‍ഡ് റഫ്യൂജീസ് ഓഫീസ് (എലറലൃമഹ ഛളളശരല ളീൃ ങശഴൃമശീിേ മിറ ഞലളൌഴലല (ആഅങഎ) സന്ദര്‍ശിച്ച മെര്‍ക്കല്‍ അവിടുത്തെ അധികാരികളെയും ഇക്കാര്യം ഓര്‍മപ്പെടുത്തി. ദിവസേന രണ്ടായിരത്തോളം അഭയാര്‍ഥികളാണു ബര്‍ലിനില്‍ മാത്രമായി എത്തുന്നത്.

എന്നാല്‍, തൊഴില്‍മന്ത്രി ആന്ത്രയാ നാലെസ് മെര്‍ക്കലിനോട് യോജിപ്പ് പ്രകടിപ്പിച്ചു. ആകെ അഭയാര്‍ഥികളില്‍ പത്തിലൊന്നു പേര്‍ക്കും ഉടനടി ജോലി കൊടുക്കാന്‍ സാധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 2016ല്‍ 1.1 ബില്യന്‍ തുകയാണു തൊഴിര്‍ സംയോജനത്തിനുവേണ്ടി വകകൊള്ളിച്ചിരിക്കുന്നതെന്നു നാലെസ് പറഞ്ഞു.

വന്‍തോതിലുള്ള അഭയാര്‍ഥിപ്രവാഹം ജര്‍മനിയുടെ സാമ്പത്തിക, സാമൂഹിക, ജനസംഖ്യാ രംഗങ്ങളില്‍ ഗുണപരമായ നിരവധി മാറ്റങ്ങള്‍ വരുത്തുമെന്നാണു വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ തൊഴില്‍ വിപണി നേരിടുന്ന കടുത്ത തൊഴിലാളിക്ഷാമത്തിന് ഇതോടെ പരിഹാരമാകുമെന്നും കരുതുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ