• Logo

Allied Publications

Europe
വിങ്ങി വിതുമ്പുന്ന കുര്‍ദി ഏകനായി
Share
ഇസ്താംബൂള്‍: ഐലന്‍ കുര്‍ദിയെ ഇന്ന് എല്ലാവരും അറിയും. പക്ഷേ, അവന്റെ അച്ഛന്‍ എല്ലാം നഷ്ടപ്പെട്ട് തകര്‍ന്ന മനുഷ്യന്‍. തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് മോട്ടോര്‍ബോട്ടില്‍ ഒരു യാത്രയാണുകടല്‍ക്കൊള്ളക്കാര്‍ അബ്ദുള്ള കുര്‍ദിക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ നല്‍കിയതോ, 15 അടി മാത്രം നീളമുള്ള ശക്തമായ തിരമാലകളെ നേരിടാന്‍ ശേഷിയില്ലാത്ത ഒരു റബര്‍ റാഫ്റ്റും. അതാണ് കുര്‍ദിയുടെ ജീവിതം തകര്‍ത്തത്.

തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള ആ യാത്ര അന്ത്യയാത്രയാകുമെന്ന് കുരുന്നുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. മെഡിറ്ററേനിയന്‍ കടലിലേക്കു കുര്‍ദിയും ഭാര്യയും രണ്ടുചെറിയ മക്കളും വീണ് അല്പനിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇളയമകന്‍ ഐലന്‍ മരണത്തിലേക്ക് വഴുതിനീങ്ങി. പിന്നീട് ഗാലിബിനെ എങ്ങനെയെങ്കിലും വെള്ളത്തില്‍നിന്ന് ഉയര്‍ത്തിപ്പിടിച്ച് രക്ഷിക്കാനായിരുന്നുശ്രമം. പക്ഷേ ഒന്നും കഴിഞ്ഞില്ല. ഭാര്യ റിഹാനും കുഞ്ഞുമക്കളായ ഐലനും ഗാലിബും ഇല്ലാത്ത ലോകത്ത് ഇനി കുര്‍ദി മാത്രം.

തുര്‍ക്കിയിലെ മുഗ്ളയില്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ നിന്ന് ഇറങ്ങിവരുന്ന കുര്‍ദിയുടെ ചിത്രം ആരെയും നൊമ്പരപ്പെടുത്തും.

'ഇനി എനിക്ക് ഒന്നും ആവശ്യമില്ല. ഈ ലോകത്തെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നല്‍കിയാലും എനിക്കൊന്നും വേണ്ട. എന്റെ ജീവിതത്തിലെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു' മൃതദേഹങ്ങളുടെ അവകാശിയാണെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകളില്‍ ഒപ്പുവച്ച് തിരിച്ചിറങ്ങിയ കുര്‍ദി വിതുമ്പി.

കഴിഞ്ഞ ദിവസം തുര്‍ക്കി തീരത്ത് ജീവനറ്റ നിലയില്‍ കണ്ടത്തിെയ ആരുടേയും കരളലയിക്കുന്ന ഐലന്റെ ചിത്രത്തിനു പിന്നാലെ പിതാവിന്റെ ചിത്രവും ലോകത്തെ നൊമ്പരപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. പലായനത്തിന്റെ വേദന ലോകത്തിനു മുഴുവന്‍ പകരാന്‍ മൂന്നുവയസുകാരന്‍ ഐലന്റെ ചിത്രത്തിനായി. യുദ്ധവും സംഘര്‍ഷവും അനാഥമാക്കിയ മണ്ണില്‍നിന്ന് എല്ലാം വെടിഞ്ഞ് നാടുവിടേണ്ടിവരുന്നവരുടെ ദൈന്യം പങ്കുവയ്ക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇനിയെങ്കിലും മുന്നോട്ടുവരുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.