• Logo

Allied Publications

Europe
ആയിരക്കണക്കിനു സുന്ദരിമാര്‍ രാജാവിനുവേണ്ടി നഗ്നനൃത്തം ചവിട്ടി
Share
സ്വാസിലാന്‍ഡ്: ലോകപറുദീസയായ സ്വിറ്റ്സര്‍ലന്‍ഡിനോടു സമാനമായ പേരോടുകൂടിയ ഒരു ചെറിയ ആഫ്രിക്കന്‍ രാജ്യം. രാജപ്രീതിക്കായി തരുണികള്‍ നഗ്നനൃത്തം ചവിട്ടുന്ന അപൂര്‍വ സംസ്കാരമാണു സ്വാസിലാന്‍ഡില്‍ വര്‍ഷം തോറും നടക്കുന്നത്. ലോകത്തില്‍ തന്നെ അപൂര്‍വമായി നടക്കുന്ന ഈ കൂട്ട നഗ്നനൃത്തം ഓഗസ്റ് 31നാണു സ്വാസിലാന്‍ഡ് രാജകൊട്ടാരത്തിനു മുമ്പില്‍ അരങ്ങേറിയത്.

സാംസ്കാരികമായും പാരമ്പര്യമായും സ്വാസിലാന്‍ഡിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും ഇതിനെ മാന്യമായി കാണുന്നു. നഗ്നമായ മാറിടത്തോടെ പരമ്പരാഗത കീഴ്വേഷങ്ങള്‍ അണിഞ്ഞ് നടത്തുന്ന ഈ നൃത്തോത്സവം

(റീഡ് ഡാന്‍സ് ഫെസ്റിവല്‍) ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. നൃത്തത്തില്‍ നാല്‍പ്പതിനായിരത്തിലധികം 40,000 യുവസുന്ദരികള്‍ പങ്കെടുത്തു. എട്ടു വയസു മുതല്‍ 22 വയസുവരെയുള്ള തരുണികളാണ് നൃത്തോത്സവത്തില്‍ പങ്കെടുത്തത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ രാജഭരണം നടക്കുന്ന (മൊണാര്‍ക്കി) അവസാനത്തെ രാജ്യങ്ങളിലൊന്നാണു സ്വാസിലാന്‍ഡ്. 47കാരനായ സ്വാതി മൂന്നാമനാണ് ഇപ്പോഴത്തെ രാജാവ്. ബഹുഭാര്യത്വം നിലവിലുള്ള രാജ്യത്ത് രാജാവിന് ഔദ്യോഗികമായിത്തന്നെ 14 ഭാര്യമാരുണ്ട്. നൃത്തോത്സവത്തില്‍ നിന്നും ഒരു തരുണിയെ ഭാര്യയായി തെരഞ്ഞെടുക്കുന്ന പതിവും ഉണ്ട്. ജനങ്ങള്‍ ഇതിനെ അംഗീകാരമായും കാണുന്നു.

1973 മുതല്‍ രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്രീയപ്രവര്‍ത്തനവും നിരോധിച്ചിരിക്കുന്നു. 1.4 മില്യണ്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ദാരിദ്യ്രരേഖക്ക് താഴെയാണ്. ഒരു ദിവസത്തെ വേതനം ഒരു ഡോളറിനുതാഴെ മാത്രം. പോളിഗമി യുള്ള സ്വാസിലാന്‍ഡിലാണു ലോകത്തില്‍ എയ്ഡ്സ് രോഗികള്‍ ഏറ്റവും കൂടുതലായുള്ളത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.
ഡിലന്‍ സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍.
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.