• Logo

Allied Publications

Europe
അഭയാര്‍ഥികളെ തടയാന്‍ ഹംഗറി സൈനികരെ നിയോഗിക്കുന്നു
Share
ബുഡാപെസ്റ്: സെര്‍ബിയന്‍ നിയന്ത്രണ രേഖയോടുചേര്‍ന്ന് ഹംഗറി സൈനികരെ വിന്യസിക്കുന്നു. അതിര്‍ത്തി കൊട്ടിയടച്ചിട്ടും അഭയാര്‍ഥികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാനാവാത്തതിനെത്തുടര്‍ന്നാണു നടപടി. പ്രശ്നകലുഷിതമായ സിറിയ, അഫ്ഗാനിസ്ഥന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആയിരങ്ങളാണു ദിവസവും യൂറോപ്പിലെ സുരക്ഷിത താവളങ്ങള്‍ തേടി സെര്‍ബിയ വഴി ഹംഗറിയിലെത്തുന്നത്.

ചൊവ്വാഴ്ച മാത്രം 2500 പേരാണ് അതിര്‍ത്തി കടന്നത്. റോസ്കെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് ആശങ്കക്കിടയാക്കി. വിരലടയാളം ശേഖരിക്കാനും രേഖകള്‍ പരിശോധിക്കാനും അഭയാര്‍ഥികള്‍ വിസമ്മതിച്ചതാണു പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇരുനൂറോളം സംഘര്‍ഷക്കാര്‍ക്കുനേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബുധനാഴ്ച ഹംഗറിയിലെത്തിയ 1300 പേരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. എല്ലായിടത്തും അതിര്‍ത്തി ഭദ്രമല്ലാത്തതിനാല്‍ അനൌദ്യോഗികമായി നൂറുകണക്കിനു പേര്‍ വേറെയും രാജ്യത്തെത്തിയിട്ടുണ്ടാകാമെന്നാണു കണക്ക്.

യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു സെര്‍ബിയഹംഗറി വഴി ആയിരങ്ങളാണ് അതിര്‍ത്തി കടക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ മൂന്നര മീറ്റര്‍ ഉയരത്തില്‍ 175 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതില്‍ നിര്‍മാണം ഹംഗറി ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് അതിര്‍ത്തിയില്‍ സൈനിക വിന്യാസവും ആലോചിക്കുന്നത്്. പാര്‍ലമെന്റ് അനുമതി തേടി അടുത്തയാഴ്ച വിഷയം സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി സോള്‍ട്ടന്‍ കൊവാക്സ് പറഞ്ഞു.

ഈ വര്‍ഷം ഇതുവരെയായി 1,40,000 പേര്‍ ഹംഗറിയിലത്തിെയിട്ടുണ്െടന്നാണു കണക്ക്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ആദ്യം ഗ്രീസിലേക്കും തുടര്‍ന്ന് മാസിഡോണിയ വഴി സെര്‍ബിയയിലുമെത്തുന്നവര്‍ ഹംഗറിയിലെത്തി യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലേക്കു കുടിയേറുകയാണ് പതിവ്. 10,000 അഭയാര്‍ഥികള്‍ എന്ന തോതിലാണ് രാജ്യം കടക്കുന്നതെന്നു കഴിഞ്ഞ ദിവസം സെര്‍ബിയ അറിയിച്ചു. അഭയാര്‍ഥി പ്രശ്നം രൂക്ഷമായതോടെ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ ഹെലികോപ്റ്ററുകള്‍, കുതിരകള്‍, പോലീസ് നായ്ക്കള്‍ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണു നിരീക്ഷണം നടത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്