• Logo

Allied Publications

Europe
നൂറ്റാണ്ടിന്റെ അവസാനത്തോടെ ജനസംഖ്യ 11.2 ബില്യനാകും
Share
ബര്‍ലിന്‍: ലോക ജനസംഖ്യ 2050ഓടെ 9.7 ബില്യനായും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 11.2 ബില്യനായും ഉയരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ പഠനവിഭാഗം. നിലവില്‍ 7.3 ബില്യനാണു ജനസംഖ്യ.

ആഫ്രിക്കന്‍ ജനസംഖ്യയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന കണക്കാക്കുന്നത്. നിലവില്‍ 1.2 ബില്യന്‍ ജനസംഖ്യയുള്ള ഇവിടെ 2100ഓടെ 3.4 മുതല്‍ 5.6 ബില്യന്‍ വരെയായി ഉയരുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

4.4 ബില്യന്‍ ജനസംഖ്യയോടെ നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാ ഭൂഖണ്ഡത്തില്‍ നൂറ്റാണ്ടിന്റെ പകുതിയോടെ ജനസംഖ്യ 5.3 ബില്യനായി ഉയരുമെന്നും പിന്നീട് 2100ഓടെ 4.9 ബില്യനായി കുറയുമെന്നും പ്രവചിക്കപ്പെടുന്നു. ഉയര്‍ന്ന ജനസംഖ്യ നിരക്കും എന്നാല്‍, താഴ്ന്ന പ്രത്യുത്പാദന നിരക്കുമുള്ള ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തിനു മുമ്പുതന്നെ വൃദ്ധന്മാര്‍ കൂടുതലുള്ള രാജ്യങ്ങളായി മാറുമെന്ന വിവരവുമുണ്ട്.

ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ വര്‍ധിക്കാനിടയുള്ള വൃദ്ധജനസംഖ്യ കണക്കിലെടുത്ത് വരുംകാലങ്ങളില്‍ വയോജന പെന്‍ഷന്‍, ആരോഗ്യ പരിപാലനം പോലുള്ള സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി കൂടുതല്‍ പണം നീക്കിവയ്ക്കേണ്ടിവരുമെന്ന് ജനസംഖ്യാ പഠന വിഭാഗം ഡയറക്ടര്‍ ജോണ്‍ ആര്‍. വില്‍മത് പറഞ്ഞു. 23 ശതമാനം വളര്‍ച്ചയാണ് 2100ഓടെ ലോകജനസംഖ്യയില്‍ പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.