• Logo

Allied Publications

Europe
സ്വിസ് വിമാനത്താവളത്തില്‍നിന്ന് 262 കിലോ ആനക്കൊമ്പ് പിടികൂടി
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 262 കിലോ ആനക്കൊമ്പ് പിടികൂടി. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്നു ചൈനക്കാരായ മൂന്നുപേര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്കു കയറ്റി അയച്ചതായിരുന്നു കോടികളുടെ മൂല്യമുള്ള ആനക്കൊമ്പുകള്‍. സ്വിസ് വഴി ചൈനയിലേക്ക് എത്തിക്കുകയായിരുന്നു കള്ളക്കടത്തുകാരുടെ ലക്ഷ്യം.

ആറു പെട്ടികളിലായി പായ്ക്ക് ചെയ്തിരുന്ന ആനക്കൊമ്പുകള്‍ സെക്യൂരിറ്റി വിഭാഗം പരിശോധനയില്‍ കണ്െടത്തുകയായിരുന്നു. പെട്ടികളില്‍ ഒതുങ്ങുന്ന അളവില്‍ ആനക്കൊമ്പുകള്‍ മുറിച്ച് അടുക്കിയിരുന്നു. 40 മുതല്‍ 50 വരെ ആനകളുടെ കൊമ്പുകള്‍ ഇതിനായി ഉപയോഗിച്ചുവെന്നു കസ്റംസ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആനക്കൊമ്പുകള്‍ക്കു പുറമേ സിംഹത്തിന്റേതായ നഖങ്ങളും പെട്ടികളില്‍നിന്നു കണ്െടത്തിയിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ നിയമമനുസരിച്ച് നിയമനടപടിക്കു പുറമേ വന്‍ തുക പിഴയായും ഒടുക്കേണ്ടി വരും.

1989 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ആനക്കൊമ്പ് വ്യാപാരം നിരോധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആനകളാണ് ആഫ്രിക്കയില്‍ മാത്രം കൊല്ലപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.