• Logo

Allied Publications

Europe
മനസുകളില്‍നിന്നു മാറാതെ ബര്‍ലിന്‍ മതില്‍
Share
ബര്‍ലിന്‍: ബര്‍ലിന്‍ മതില്‍ പൊളിച്ച് പൂര്‍വ ജര്‍മനിയും പശ്ചിമ ജര്‍മനിയും പുനരേകീകരിക്കപ്പെട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍, മതില്‍ പൊളിച്ചുമാറ്റപ്പെട്ടത് ഭൌതികമായി മാത്രമാണെന്നും ഇരു ജര്‍മനികളുടെയും മനസുകള്‍ക്കിടയില്‍ ഇന്നും ഉയരത്തില്‍ത്തന്നെ പഴയ വിഭജനം നിലകൊള്ളുന്നുവെന്നുമാണു പല പഠനങ്ങളിലും വ്യക്തമാകുന്നത്.

പശ്ചിമപൂര്‍വ ദേശങ്ങള്‍ തമ്മില്‍ സമ്പത്തിന്റെ കാര്യത്തിലും തൊഴില്‍ വൈദഗ്ധ്യത്തിന്റെ കാര്യത്തിലും സ്ത്രീപുരുഷ അനുപാതത്തിന്റെ കാര്യത്തിലും വളരെ വലിയ വൈജാത്യങ്ങളാണ് ഇന്നും നിലനില്‍ക്കുന്നത്.

40 വര്‍ഷം നീണ്ട വിഭജിത ചരിത്രത്തിനൊടുവില്‍ ജര്‍മന്‍ പുനരേകീകരണം സാധ്യമായതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ഒക്ടോബര്‍ മൂന്നിനാണ്. ഇപ്പോഴും നിലനില്‍ക്കുന്ന വൈജാത്യങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് ഇതെക്കുറിച്ചു പഠനം നടത്തിയ ബര്‍ലിന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്റെ ഡയറക്ടര്‍ റീനര്‍ ക്ളിങ്ഹോള്‍സ്.

വ്യത്യാസങ്ങള്‍ തുടരുന്നു എന്നു മാത്രമല്ല, അമ്പതു ശതമാനം ജര്‍മനിക്കാരും ഇത് അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍മാരുടെ ധാര്‍ഷ്ട്യത്തെക്കുറിച്ചാണ് സര്‍വേയില്‍ കിഴക്കന്‍മാര്‍ പരാതി പറഞ്ഞത്. കിഴക്കന്‍മാര്‍ ആര്‍ത്തിക്കാരാണെന്ന് പടിഞ്ഞാറന്‍മാരും പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.