• Logo

Allied Publications

Europe
ലണ്ടന്‍ കത്തീഡ്രലില്‍ പൌരസ്ത്യ കത്തോലിക്ക സഭകളുടെ സംഗമം ഓഗസ്റ് ഒന്നിന്
Share
ലണ്ടന്‍: വെസ്റ്മിന്‍സ്റര്‍ അതിരൂപതാധ്യക്ഷനും ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളസ് പ്രസിഡന്റായുള്ള സൊസൈറ്റി ഓഫ് സെന്റ് ജോണ്‍സ് ക്രിസോസ്റത്തിന്റെ ആഭിമുഖ്യത്തില്‍ പൌരസ്ത്യ കത്തോലിക്ക സഭകളുടെ സംഗമം നടത്തുന്നു.

ഓഗസ്റ് ഒന്നിനു (ശനി) രാവിലെ 10ന് ലണ്ടനിലുള്ള യുക്രെയ്നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കത്തീഡ്രല്‍ ദേവാലയത്തിലാണു സംഗമം.

സീറോ മലബാര്‍ സഭയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് ഇദംപ്രഥമമായി നടത്തുന്ന ആഘോഷത്തില്‍ പ്രശസ്ത ഗവേഷകനും സംഗീതഞ്ജനുമായ റവ .ഡോ.ജോസഫ് പാലക്കല്‍ സിഎംഐ ഇംഗ്ളീഷില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സീറോ മലബാര്‍ സഭയുടെയും മാര്‍ത്തോമ ക്രിസ്ത്യാനികളുടെ ചരിത്രവും പാരമ്പര്യവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രദര്‍ശനവും ഭാരത സഭയുടെ പൌരാണികത്വത്തെ സംബന്ധിച്ചു ഒരു ചിത്ര പ്രദര്‍ശനവും റവ. ഡോ. പാലക്കലിന്റെ ഗവേഷണ പ്രബന്ധാവതരണവും സംശയനിവാരണ വേളയും ഉണ്ടായിരിക്കും.

യുദ്ധത്താലും മതസ്പര്‍ധയാലും പീഡിപ്പിക്കപ്പെടുന്ന പൌരസ്ത്യ സഭകളെപ്പറ്റി ജോണ്‍ ന്യൂട്ടണ്‍ പ്രബന്ധം അവതരിപ്പിക്കും. യുക്രെയ്ന്‍ സഭയുടെ സായാഹ്ന പ്രാര്‍ഥനയോടെ ആഘോഷം സമാപിക്കും.

പ്രവാസികളിലെ പുതുതലമുറയെ നമ്മുടെ സഭാ പാരമ്പര്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ സഹായകരമായി സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാനക്രമം ഇംഗ്ളീഷ് ഭാഷയിലേക്കുപരിഭാഷപ്പെടുത്തുന്നതില്‍ റവ.ഡോ.പാലക്കല്‍ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ സൂനഹദോസ് അംഗീകരിച്ച ക്രമം കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വാഷിംഗ്ടനിലെ കര്‍ദിനാള്‍ വ്യുറലും സീറോ മലബാര്‍ സഭയുടെ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും സംയുക്തമായി അര്‍പ്പിച്ചു.

സൊസൈറ്റി ഓഫ് സെന്റ് ജോണ്‍ ക്രിസോസ്റം പാശ്ചാത്യ പൌരസ്ത്യ സഭകളെ പരസ്പരം കോര്‍ത്തിണക്കാനുള്ള ഒരു സംഘടനയാണ്. സീറോ മലബാര്‍ സഭയെ പാശ്ചാത്യ സഭകള്‍ക്കു മനസിലാക്കിക്കൊടുക്കുവാനും പാശ്ചാത്യ, പൌരസ്ത്യ സഭകളുടെ സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഇതാദ്യമാണു സീറോ മലബാര്‍ സഭയെ മുന്‍ നിര്‍ത്തി ഒരു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

ഇദംപ്രഥമമായിട്ടാണ് സീറോ മലബാര്‍ സഭയ്ക്ക് ലണ്ടനിലെ ഒരു പ്രമുഖ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. അതുപോലെതന്നെ നമ്മുടെ കര്‍ത്താവിന്റെ ഭാഷയായ അരമായ ഭാഷയിലുള്ള നമ്മുടെ പഴയ കീര്‍ത്തനങ്ങളായ പുഖ്ദാനകോന്‍, കന്തീശ ആലാഹാ തുടങ്ങിയവ ഒരു ഇംഗ്ളീഷ് കത്തീഡ്രലില്‍ ആലപിക്കപ്പെടുന്നത് ഇതാദ്യമായിരിക്കും.

സംഗമത്തില്‍ പങ്കുചേര്‍ന്ന് സഭയെ അടുത്തറിയുവാനും നമ്മുടെ വിശ്വാസ പാരമ്പര്യത്തെ മറ്റുള്ളവരെ അറിയിക്കുവാനും എല്ലാ വിശ്വാസിസമൂഹങ്ങളെയും സ്വാഗതം ചെയ്തു.

റവ. ഡോ. ജോസഫ് ഓക്സ്ഫോര്‍ഡില്‍ അന്തര്‍ദേശീയ സമ്മേളനത്തില്‍ കോണ്‍ഗ്രിഗേഷണല്‍ മ്യുസിക്കിനെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 10 പൌണ്ട് (സംഭാവന അടക്കം) നല്‍കി രജിസ്റര്‍ ചെയ്യേണ്ടതാണ്, സ്നാക്സും ചായയും ലഭ്യമായിരിക്കും. പങ്കെടുക്കുന്നവര്‍ ഉച്ച ഭക്ഷണ ടിഫിന്‍ മാത്രം കൈയില്‍ കരുതേണ്ടതാണ്. ദുരിതമനുഭവിക്കുന്ന പൌരസ്ത്യസഭകള്‍ക്ക് ചെറിയ കൈത്താങ്ങാകുവാന്‍ സംഗമത്തിലെ പങ്കാളിത്തം സഹായകമാവും.

ബുക്കിംഗ്: ഷീവിരവ്യൃീീാ@യശിേലൃിേല.രീാ, ംംം.ീൃശലിമേഹലഹൌാലി.ീൃഴ.ൌസ

വേദിയുടെ വിലാസം: ഉക്രേനിയന്‍ കാത്തലിക് കത്തീഡ്രല്‍ ഓഫ് ഹോളി ഫാമിലി, ഡ്യുക്ക് സ്ട്രീറ്റ്, ണഗ1 5ആഝ, ഘഛചഉഛച.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.