• Logo

Allied Publications

Europe
രക്ഷാ പാക്കേജിനുള്ള ഉപാധികള്‍ ഗ്രീക്ക് എംപിമാര്‍ അംഗീകരിച്ചു
Share
ഏഥന്‍സ്: മൂന്നാമത്തെ രക്ഷാ പാക്കേജ് അനുവദിച്ചു കിട്ടാന്‍ ഗ്രീസ് സ്വീകരിക്കേണ്ട ഉപാധികള്‍ക്ക് ഗ്രീക്ക് എംപിമാര്‍ അംഗീകാരം നല്‍കി. നികുതി വര്‍ധനയും പെന്‍ഷന്‍ പരിഷ്കരണവും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും അടക്കം കടുത്ത നിര്‍ദേശങ്ങളാണു ശക്തമായ എതിര്‍പ്പിനെ അതിജീവിച്ച് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തിരിക്കുന്നത്.

ജനഹിത പരിശോധനയില്‍ നിരാകരിക്കപ്പെട്ട ഉപാധികളെക്കാള്‍ ശക്തമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നതെന്ന ആരോപണം നിലനില്‍ക്കുന്നു. എന്നാല്‍, രാജ്യം പാപ്പരാകുന്നത് ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന നിലപാടാണ് ഇടതുപക്ഷ സൈറിസ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ഉപാധികള്‍ അംഗീകരിക്കുന്നതിനെതിരേ പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് പ്രതിഷേധിച്ചു. പാര്‍ലമെന്റിനടുത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ധാരണയില്‍ തനിക്കു വിശ്വാസമില്ലെങ്കിലും ഉപാധികള്‍ അംഗീകരിക്കാതെ നിര്‍വാഹമില്ലെന്നാണു പ്രധാനമന്ത്രി അലക്സി സിപ്രാസ് പാര്‍ലമെന്റില്‍ തുറന്നുപറഞ്ഞത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.