• Logo

Allied Publications

Europe
ബിബിസിയില്‍ ഭരതനാട്യം അവതരിപ്പിച്ച് സ്റീവനേജില്‍നിന്നുള്ള അല്‍മ മോള്‍ ശ്രദ്ധേയയായി
Share
സ്റീവനേജ് (ലണ്ടന്‍): കുട്ടികളുടെ ആരാധകരായി മാറിയ 'ബ്ളൂപീറ്റര്‍' അവതാരകര്‍ റാട്സി, ബാര്‍ണി, ലിന്റ്സി എന്നിവര്‍ക്കൊപ്പം ടെലി സ്ക്രീനില്‍ നിറഞ്ഞാടിയ അല്‍മ സോയിമോന്‍ എന്ന കൊച്ചു നര്‍ത്തകി ഇന്ത്യയുടെ യശസ് ഉയര്‍ത്തി.

പഠനത്തിലും കലയിലും നൃത്തത്തോടൊപ്പം മികവു പുലര്‍ത്തുന്ന ഈ കൊച്ചു മിടുക്കി ബിബിസിയില്‍ ക്ളാസിക്കല്‍ നൃത്തയിനമായ ഭരതനാട്യം അവതരിപ്പിച്ചാണ് മാതൃരാജ്യത്തെയും ഭാരത നൃത്ത രൂപത്തെയും ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയത്.

തനിക്കു കിട്ടിയ ഈ അവസരം വലിയ അനുഗ്രഹം ആയി കരുതുന്നതായി അല്‍മ പറഞ്ഞു. ഭരതനാട്യത്തില്‍ ഗ്രേഡ് 3 നേടിയിട്ടുള്ള അല്‍മ വേദിയും പ്രോത്സാഹനവും നൃത്താഭ്യാസത്തിനു അവസരവും നിര്‍ലോഭം നല്‍കിപ്പോരുന്ന മലയാളി കൂട്ടായ്മയായ 'സര്‍ഗം സ്റീവനേജിനെയും' കൂടാതെ ഒപ്പം നൃത്തം ചെയ്യുന്ന കൂട്ടുകാരികളെയും ലോകത്തിനു മുമ്പില്‍ എത്തിക്കാന്‍ അല്‍മ എടുത്ത പ്രത്യേക താത്പര്യം ആണ് സര്‍ഗം സ്റീവനേജിന്റെ ക്രിസ്മസ്, ന്യൂഈയര്‍ പ്രോഗ്രാമിലെ ഭരതനാട്യ സംഘ നൃത്തം ഇതോടൊപ്പം പ്രദര്‍ശിപ്പിക്കുവാന്‍ ബിബിസി തയാറായത്. അതു അല്‍മയുടെ വ്യക്തിപരമായ മറ്റൊരു വിജയം കൂടിയായി. ടിവി നര്‍ത്തകര്‍ ആയ ത്രില്ലിലാണ് അല്‍മയുടെ കൂട്ടുകാരിപ്പോള്‍.

ആറാം ക്ളാസില്‍ പഠിക്കുന്ന അല്‍മ തന്റെ നൃത്തപ്രാവീണ്യം ലോകത്തിനു മുന്നില്‍ കാണിക്കുവാന്‍ കിട്ടിയ അവസരം ശ്രദ്ധേയമാക്കിയത്. മാതാപിതാക്കള്‍ നല്‍കുന്ന നല്ല പ്രോത്സാഹനത്തിനും ഉപരി ദൈവകൃപയാണ് എല്ലാ വിജയങ്ങള്‍ക്കും നിദാനം എന്നു പറയുന്ന അല്‍മ, യുകെകെസിഎ കലാ മേളയില്‍ ശ്രദ്ധ നേടിയ നൃത്തകാരികൂടിയാണ്.

ഭരതനാട്യ നൃത്തരൂപത്തെ കൂടുതലായി പ്രേക്ഷകരില്‍ എത്തിക്കാനും അടുത്തു പരിചയപ്പെടുത്തുവാനും ആകര്‍ഷിക്കുവാനും ഈ പെര്‍ഫോമന്‍സിലൂടെ കഴിഞ്ഞതായി അല്‍മയുടെ നൃത്താധ്യാപിക അഭിപ്രായപ്പെട്ടു.

സ്റീവനേജില്‍ താമസിക്കുന്ന പെരുന്നിലത്തില്‍ സോയിമോന്‍സുജ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് അല്‍മ. സ്റീവനേജ് ജോണ്‍ ഹെന്റി ന്യൂമാന്‍ സ്കൂളില്‍ പഠിക്കുന്ന മാത്യൂസും സെന്റ് വിന്‍സന്റ് സ്കൂളില്‍ പഠിക്കുന്ന എമ്മയും സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.