• Logo

Allied Publications

Europe
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനു പുറത്തുപോകാന്‍ കാമറോണ്‍ അനുവദിക്കില്ല
Share
ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തതു പ്രകാരം 2017ല്‍ ജനഹിത പരിശോധന നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ ഭാവി തീരുമാനിക്കേണ്ടത് ഈ ഹിതപരിശോധനയാണ്.

എന്നാല്‍, യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തുപോകരുതെന്നു തന്നെയാണ് കാമറോണ്‍ ആഗ്രഹിക്കുന്നതെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. യൂറോവിരുദ്ധ പ്രചാരണം നടത്താന്‍ തന്റെ മന്ത്രിസഭാംഗങ്ങളെ അനുവദിക്കില്ലെന്നും അങ്ങനെ പ്രചാരണത്തിനിറങ്ങണമെന്നുള്ളവര്‍ രാജിവച്ചു പുറത്തുപോകണമെന്നും അല്ലാത്ത പക്ഷം പുറത്താക്കുമെന്നും കാമറോണ്‍ നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.

ബ്രിട്ടനെ യൂണിയനുള്ളില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താനുള്ള വ്യക്തമായ പദ്ധതികള്‍ കാമറോണ്‍ തയാറാക്കിക്കഴിഞ്ഞു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ബ്രിട്ടനു ഹിതകരമായ രീതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതികള്‍ വരുത്തുന്നതിനു യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ പരാജയമായിരുന്നു. എന്നാല്‍, ഒരാവശ്യവും അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പോലും യൂണിയനില്‍ തുടരുകയാണ് ആവശ്യമെന്നും യൂണിയന്‍ വിടുന്നത് രാജ്യത്തിനു വലിയ അപകടമാകുമെന്നുമാണ് കാമറോണിന്റെ വ്യക്തിപരമായ നിലപാട്.

എന്നാല്‍, പാര്‍ട്ടിയിലെ യാഥാസ്ഥിതിക നേതൃത്വത്തെ പേടിച്ച് ഈ നിലപാട് പരസ്യമാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഹിതപരിശോധന നടത്തിയില്ലെങ്കില്‍ വാഗ്ദാന ലംഘനവുമാകും. ഈ സാഹചര്യത്തിലാണ് ഹിതപരിശോധനയില്‍ ജനങ്ങള്‍ യൂറോപ്പിനു അനുകൂലമായി വോട്ടു ചെയ്യാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ കാമറോണ്‍ തേടുന്നത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഏതായാലും ഉടമ്പടിയില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്ന് കാമറോണ്‍ തുറന്നു സമ്മതിച്ചു കഴിഞ്ഞു. ഇതിനു പകരം, നിയമ സാധുതയുള്ള ചില ഉറപ്പുകളാണ് ഇനി യൂറോപ്യന്‍ യൂണിയനില്‍നിന്നു വാങ്ങിയെടുക്കാന്‍ ശ്രമിക്കുക എന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍, ഒരു പോസ്റു ഡേറ്റഡ് ചെക്ക് മാത്രമായിരിക്കും വരാനിരിക്കുന്ന ഹിത പരിശോധന എന്നാണ് യുകെഐപി പോലുള്ള യൂറോവിരുദ്ധ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.