• Logo

Allied Publications

Europe
യൂറോപ്പിന്റെ ഐക്യത്തിന് എലിസബത്ത് രാജ്ഞിയുടെ ആഹ്വാനം; ഫലിക്കുമോ ഹാന്‍ഡ് ബാഗ് നയതന്ത്രം?
Share
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ യൂണിയനില്‍നിന്നു പുറത്തുപോകാന്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍, യൂറോപ്പിന്റെ ഐക്യത്തിനായി എലിസബത്ത് രാജ്ഞിയുടെ ആഹ്വാനം.

ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ എലിസബത്ത് രാജ്ഞിയുടെ ബഹുമാനാര്‍ഥം ബര്‍ലിനില്‍ ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്ക് ഒരുക്കിയ അത്താഴവിരുന്നില്‍ സംസാരിക്കവേയാണ് ഐക്യത്തിന്റെ കാഹളം മുഴക്കാന്‍ രാജ്ഞി തയാറായത്. യൂറോപ്പിലെ വിഭാഗീയ പ്രവണതതയുടെ അപകടങ്ങളും അവര്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകളായി തുടരുന്നതു പോലും ബ്രിട്ടനും ജര്‍മനിയും തുടര്‍ന്നും ഒരുമിച്ചു നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. നേരത്തേ, രാജ്ഞിയെ ഒരു നോക്കുകാണാന്‍ അവര്‍ പോകുന്ന വഴികളിലെല്ലാം നൂറുകണക്കിനു ജര്‍മന്‍കാരാണ് കാത്തുനിന്നത്. ബെല്‍വ്യു പാലസില്‍ ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്ക് നേരിട്ടാണ് അവരെ സ്വീകരിച്ചത്.ചാന്‍സലര്‍ മെര്‍ക്കല്‍, ഭര്‍ത്താവ് ജോവാഹിം സൌവര്‍, പ്രസിഡന്റിന്റെ കൂട്ടുകാരി ഡാനിയേല ഷാഡ്റ്റ്, മന്ത്രിസഭാംഗങ്ങള്‍, ഫോക്സ്വാഗന്‍ കാര്‍ കമ്പനി ചീഫ് മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു വിരുന്നില്‍ പങ്കെടുത്തത്.

ഇതിനിടെ, രാജ്ഞിയുടെ പക്കല്‍ എപ്പോഴുമുള്ള ഹാന്‍ഡ്ബാഗില്‍ എന്താണെന്ന കൌതുകവും ജര്‍മന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തി. പക്ഷേ, ഇതു ചെന്നുചേര്‍ന്നതു കൂടുതല്‍ ഗൌരവമുള്ള ഒരു രാഷ്ട്രീയ വിഷയത്തിലായിരുന്നു. ഹാന്‍ഡ്ബാഗില്‍ കൊള്ളുന്നതിനേക്കാള്‍ വലിയൊരു കാര്യവുമായാണു രാജ്ഞി ബ്രിട്ടനിലെത്തിയിരിക്കുന്നത് എന്ന നിഗമനത്തിലാണ് അത് എത്തിച്ചേര്‍ന്നത്.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ഉടമ്പടി മാറ്റം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നേരിട്ട് ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ രാജ്ഞിയുടെ സന്ദര്‍ശനവും നടക്കുന്നത് യാദൃച്ഛികമല്ലെന്നാണു വിലയിരുത്തല്‍. ബ്രിട്ടന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും കരുത്തുള്ള നയതന്ത്ര തുറുപ്പു ചീട്ടു തന്നെയാണ് രാജ്ഞി ഇപ്പോഴും. ആ ചീട്ടിറക്കിയാണ് കാമറൂണ്‍ കളിക്കുന്നതെന്നാണു ജര്‍മന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. വൈകുന്നേരം ബര്‍ലിനിലെ സ്പ്രീ നദിയില്‍ ജര്‍മന്‍ നേതാക്കള്‍ക്കൊപ്പം രാജകുടുംബം ഉല്ലാസയാത്രയും നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.