• Logo

Allied Publications

Europe
ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവര്‍ സ്വിറ്റ്സര്‍ലന്‍ഡുകാര്‍
Share
വിയന്ന: വാര്‍ഷിക വരുമാനത്തിന്റെ കാര്യത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനു ഒന്നാം സ്ഥാനം. ഓസ്ട്രിയയ്ക്കു പതിനൊന്നാം സ്ഥാനവും. അന്താരാഷ്ട്ര നിലവാരത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ ജര്‍മനിക്കു മുന്നിലായി ഓസ്ട്രിയ സ്ഥാനം പിടിച്ചു. ഒരു ഓസ്ട്രിയക്കാരന്റെ വാര്‍ഷിക വരുമാനം 27, 843 യൂറോയും ജര്‍മനിയിലേത് 27, 782 യൂറോയുമാണ്.

സ്വിറ്റ്സര്‍ലന്‍ഡുകാരുടെ വാര്‍ഷിക വരുമാനം 61,574 യൂറോയും നോര്‍വേ 46,205 ഉം ലക്സംബര്‍ഗില്‍ 38,254 ഉം സ്വീഡനില്‍ 33,907 ഉം ഇംഗ്ളണ്ടില്‍ 33,723 ഉം നെതര്‍ലാന്‍ഡ്സില്‍ 33,523 ഉം സെന്‍മാര്‍ക്കില്‍ 33,020 ഉം ഐലന്റില്‍ 31,619 ഉം ഫിന്‍ലന്‍ഡില്‍ 29,755 ഉം അമേരിക്കയില്‍ 28,391 ഉം ആണ് വാര്‍ഷിക വരുമാനം.

ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവര്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ്. യൂറോപ്പില്‍ സ്വസ് ഫ്രാങ്ക് ശക്തമായി നിലനില്‍ക്കുന്നു. എന്നതുകൂടാതെ വ്യത്യസ്തമായ നികുതിഘടനയും സാമൂഹ്യ സുരക്ഷ നടപടികളുമാണ് ഇതിനു കാരണമെന്നു സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഓസ്ട്രിയക്കാരുടെ വാര്‍ഷിക വരുമാനത്തില്‍ 2002ല്‍നിന്ന് 2014 ആയപ്പോള്‍ 5,059 യൂറോയുടെ അധിക വര്‍ധനയുണ്ടായി. ഇത് 2013ല്‍ 27,000 യൂറോയായിരുന്നു. അതായത് 2002ല്‍നിന്ന് 2014ല്‍ എത്തിയപ്പോള്‍ 5,000 യൂറോ വാര്‍ഷിക വരുമാനം കൂടുതലായി ഒരു ഓസ്ട്രിയക്കാരനു ലഭിക്കുന്നു.

മൊത്തം യൂറോപ്പിലെ പോലെതന്നെ ഓസ്ട്രിയയിലും പുരുഷന്മാരാണു സ്ത്രീകളേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നത്. ഒരു ഡോക്ടറുടെ വാര്‍ഷിക വരുമാനം 71,820 യൂറോയും ഒരു ബാങ്ക് ഉദ്യോഗസ്ഥന്റേത് 28,454 യൂറോയും ഒരു നിര്‍മാണ തൊഴിലാളിയുടേത് 21,054 യൂറോയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റേത് 30,421 യൂറോയും ഒരു നഴ്സിന്റേത് 21,406 യൂറോയും ശുചിത്വ തൊഴിലാളിയുടേത് 23,557 യൂറോയും ഐടി ഉദ്യോഗസ്ഥന്റേത് 32,995 യൂറോയും സാമൂഹിക സേവകന്റേത് 21,400 യൂറോയും ആണ് നിലവിലുള്ള വാര്‍ഷിക വരുമാനം

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ: 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ