• Logo

Allied Publications

Europe
ബര്‍ലിനില്‍ തീപ്പൊരി പോരാട്ടം ഇന്ന് ; ബാഴ്സ, യുവന്റസ് നേര്‍ക്കുനേര്‍
Share
ബര്‍ലിന്‍: ഫുട്ബോളിലെ യൂറോപ്പിന്റെ രാജാക്കന്മാരെ കണ്െടത്തുന്ന പോരാട്ടത്തിന് ഇന്ന് ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിന്‍ സാക്ഷിയാവും. മൂന്നാം കിരീടം ലക്ഷ്യമിട്ട് സ്പാനിഷ് വീരന്മാരായ ബാഴ്സലോണയും ഇറ്റാലിയന്‍ ചുണക്കുട്ടന്മാരായ യുവന്റസും നേര്‍ക്കുനേര്‍ ബലാബലം നോക്കുമ്പോള്‍, ഫുട്ബോളിന്റെ ആവേശം വാനോളം ഉയരും. എന്നാല്‍ ബയേണ്‍ മ്യൂണിക്ക് നേരത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഔട്ടായതിന്റെ ദുഃഖത്തിലായിരിക്കും ജര്‍മന്‍കാര്‍ മല്‍സരത്തെ വീക്ഷിക്കുക.

ബാഴ്സ ഒരു ദശകത്തിനിടയിലെ നാലാം തവണയാണ് യൂറോപ്യന്‍ കപ്പ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. എന്നാല്‍ 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്നത്. ബാഴ്സയുടെ കുപ്പായമണിഞ്ഞ് മെസിസുവാരസ്നെയ്മര്‍ കൂട്ടുകെട്ടും, യുവന്റിന്റെ ജേഴ്സിയില്‍ ബഫണ്‍പിര്‍ലൊടെവസ് സഖ്യവും കളം നിറഞ്ഞു കളിക്കുമ്പോള്‍ ഭാഗ്യദേവത ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് യൂറോപ്പിലെ ഫുട്ബോള്‍ പ്രേമികള്‍.

ഇന്നു പ്രദേശിക സമയം വൈകിട്ട് 8.45 ന് ബര്‍ലിനിലെ ഒളിംപിക് സ്റേഡിയത്തിലാണു മത്സരം നടക്കുന്നത്. 74,600 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് സ്റേഡിയത്തിന്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ജൂണില്‍ ഫൈനല്‍ നടക്കുന്നത്. അതും ബര്‍ലിനില്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.