• Logo

Allied Publications

Europe
അഭയാര്‍ഥി ക്വോട്ട: ജര്‍മനി കൂടുതലാളുകളെ ഏറ്റെടുക്കാന്‍ ധാരണയായി
Share
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ അഭയാര്‍ഥികളെ പങ്കുവയ്ക്കാനുള്ള ക്വോട്ട നിശ്ചയിക്കുമ്പോള്‍ കൂടുതല്‍ ആളുകളെ ജര്‍മനി ഏറ്റെടുക്കും.

രണ്ടു വര്‍ഷമെടുത്ത് അറുപതിനായിരം പേരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണു യൂറോപ്യന്‍ യൂണിയന്‍ തയാറാക്കുന്നത്. ഇതില്‍ 11,849 പേരെ ഏറ്റെടുക്കാന്‍ ജര്‍മനി സന്നദ്ധത അറിയിച്ചു. ആകെ അഭയാര്‍ഥികളില്‍ ഇരുപതു ശതമാനം വരും ഇത്.

അഭയാര്‍ഥിത്വ അപേക്ഷകളില്‍ ക്രമാതീതമായ വര്‍ധന വന്നപ്പോള്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍തന്നെയാണു ക്വോട്ട സമ്പ്രദായം എന്ന ആശയം യൂറോപ്പില്‍ ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്. മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളില്‍ പലരും ബോട്ടപകടങ്ങളില്‍ മരിക്കുന്നതു സര്‍വസാധാരണമായതോടെയാണ് ഈ നിര്‍ദേശത്തിനു യൂണിയനില്‍ ആകമാനം പൊതു സ്വീകാര്യത കൈവന്നത്.

തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ക്വോട്ട സമ്പ്രദായത്തെ സ്വാഗതം ചെയ്യുമ്പോള്‍ യുകെയും ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. പങ്കുവയ്ക്കാനുള്ള അഭയാര്‍ഥികളില്‍ മൂന്നില്‍രണ്ട് ആളുകളും ഇപ്പോള്‍ ഇറ്റലിയിലും ഗ്രീസിലുമാണുള്ളത്. കടല്‍ കടന്ന് നേരിട്ട് എത്താന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളാണ് ഇറ്റലിയും ഗ്രീസും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.