• Logo

Allied Publications

Europe
ഷെവലിയര്‍ ബെന്നി കക്കാട്ടിനെ എംസിസി ആദരിച്ചു
Share
സൂറിച്ച്: പാത്രിയര്‍ക്കീസ് ബാവയില്‍നിന്നു ഷെവലിയാര്‍ സ്ഥാനം ലഭിച്ച തോമസ് വര്‍ഗീസ് കക്കാട്ടിനെ (ബെന്നി) ആറാവിലെ മലയാളി കാത്തലിക് കമ്യൂണിറ്റി ആദരിച്ചു.

പരിശുദ്ധ കന്യാമാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ച് ആറാവിലെ ബുക്സ് സെന്റ് യോഹന്നാസ് പള്ളി പാരിഷ് ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ എംസിസി വികാരി ഫാ. ബിനോയി കൂറ്റനാല്‍ ഷെവലിയര്‍ ബെന്നി തോമസിനെ ആദരിച്ചു. സമ്മേളനത്തില്‍ ഫാ. ജന്നീസ് വെച്ചുവെട്ടിക്കല്‍, പ്രഫ. ഡോ. ബേബി മഠത്തികുന്നത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ ആറാവില്‍നിന്നാണു തുടങ്ങിയതെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും എല്ലാ സഹായ സഹകരണങ്ങളും നല്‍കിയ ആറാവ്മലയാളികളെ നന്ദിയോടെ സ്മരിക്കുന്നുവെന്നും മുന്‍കാല ആറാവ് നിവാസി കൂടിയായ ഷെവലിയര്‍ തോമസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഇപ്പോള്‍ സൂറിച്ചില്‍ താമസിക്കുന്ന ഷെവലിയര്‍ തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ സൂറിച്ച് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭാര്യ: സുമ. മക്കള്‍: ബിബിയ (എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി), നിമിഷ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ഥി).

റിപ്പോര്‍ട്ട്: കവിത

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.