• Logo

Allied Publications

Europe
ജര്‍മനിയില്‍ റെയില്‍ സമരം വീണ്ടും തുടങ്ങി
Share
ബര്‍ലിന്‍: ജര്‍മനിയില്‍ റെയില്‍ സമരം വീണ്ടും ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ആറു ദിവസം നടത്തിയ സമരത്തിനു പിന്നാലെ ഇതു ഒമ്പതാം തവണയാണ് ബുധനാഴ്ച മുതല്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ യൂണിയന്‍ (ജിഡിഎല്‍) സമരം ആരംഭിക്കുന്നത്.

ഇത്തവണ അനിശ്ചിത കാലത്തേക്കാണു സമരം നടത്തുന്നതെന്ന യൂണിയന്റെ പ്രഖ്യാപനം ജര്‍മനിയിലെ തീവണ്ടി യാത്രക്കാരെ ഏറെ വലയ്ക്കുമെന്നുറപ്പാണ്.

മുന്‍ മന്ത്രി മത്യാസ് പ്ളാറ്റ്സെക്കിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുമെന്നു മാനേജ്മെന്റിന്റെ നിര്‍ദേശം വെറും പ്രഹസനമാണെന്നാരോപിച്ച് യൂണിയന്‍ നേതാക്കള്‍ വീണ്ടും തള്ളുകയായിരുന്നു. സമരം തുടരാനുള്ള യൂണിയന്‍ നേതാവ് ക്ളൌസ് വെസല്‍കിയുടെ പ്രഖ്യാപനം തൊഴിലാളി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു.

ചരക്ക് ട്രെയിനുകള്‍ ചൊവ്വാഴ്ച ഉച്ച മുതലും പാസഞ്ചര്‍ ട്രെയിനുകള്‍ ബുധനാഴ്ച മുതലും സര്‍വീസ് നടത്തുന്നില്ല. ദീര്‍ഘദൂര സര്‍വീസുകളില്‍ എല്ലാം തന്നെ പുതിയ ടൈംടേബിള്‍ അനുസരിച്ചായിരിക്കും ഓടുന്നതെന്ന് ജര്‍മന്‍ റെയില്‍വേ അധികൃതര്‍(ഡിബി) വെബ്സൈറ്റ് മുഖേന അറിയിച്ചിട്ടുണ്ട്. അടുത്ത വാരാന്ത്യം പെന്തക്കുസ്താ ദിനത്തിന്റെ അവധിയുള്ളതുകൊണ്ടു യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധയുണ്ടാകുമെന്നുള്ള തിരിച്ചറിവും യൂണിയന്‍ നേതാക്കളെ സമരത്തിനു പ്രേരിപ്പിക്കുന്ന ഘടകമാണ്.

പോയ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച സമര പരമ്പരകളില്‍ എട്ടാമത്തേതും ഏപ്രില്‍ മാസത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതുമായ സമരം ജര്‍മനിയെ തളര്‍ത്തിയിരുന്നു. ശമ്പളം, ജോലി സമയം എന്നീ വിഷയങ്ങളിലാണു യൂണിയനും മാനേജ്മെന്റും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ