• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ഫ്രാങ്ക്ഫര്‍ട്ടില്‍ വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ആഘോഷിക്കുന്നു.

1989 നവംബര്‍ ഒന്‍പതിനാണു ജര്‍മനികളെ തമ്മില്‍ വേര്‍തിരിച്ചിരുന്ന മതിലിന്റെ പതനത്തോടെ കിഴക്കന്‍ ജര്‍മനിയുടെയും പടിഞ്ഞാറന്‍ ജര്‍മനിയുടെയും ഇരുമ്പുമറകള്‍ തകര്‍ന്നു വീണത്. അങ്ങനെ 45 വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മന്‍ പുനരേകീകരണം നടന്നു. എന്നാല്‍, പിന്നീട് ഈ ജര്‍മന്‍ പുനരേകീകരണ തീയതി ഒക്ടോബര്‍ മൂന്നിലേക്കു മാറ്റി നിശ്ചയിച്ചു വര്‍ഷം തോറും ആഘോഷിച്ചു വരുന്നു.

'അതിര്‍ത്തികള്‍ മറികടക്കുക' എന്ന മോട്ടോയില്‍ നടത്തുന്ന ജര്‍മന്‍ പുനരേകീകരണാഘോഷത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്, 16 സംസ്ഥാനങ്ങളില്‍നിന്നുമുള്ള മുഖ്യമന്ത്രിമാര്‍, എല്ലാ രാഷ്ട്രീയ കക്ഷികള്‍, ജര്‍മന്‍ ഏകീകരണ സമയത്തെ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ മുന്‍ റഷ്യന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചോവ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ളൌഡെ ജുങ്കര്‍, നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റോള്‍ട്ടന്‍ബെര്‍ഗ്, പഴയ കിഴക്കന്‍ ജര്‍മന്‍ പൌരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 1600 ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.

ഫ്രാങ്ക്ഫര്‍ട്ടിലെ ചരിത്ര പ്രസിദ്ധമായ കൈസര്‍ ഡോം പള്ളിയില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. ജര്‍മന്‍ ഏകീകരണത്തിന്റെ പ്രധാന ചടങ്ങ് ജര്‍മന്‍ ഡെമോക്രസിയുടെ ഈറ്റില്ലവും 1848 ല്‍ ആദ്യ നാഷണല്‍ അസംബ്ളി നടന്ന 'പൌള്‍സ് കീര്‍ഷെ' (പോള്‍സ് ചര്‍ച്ച്) യില്‍ ആണു നടക്കുന്നത്. കൂടാതെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രധാന ഷോപ്പിംഗ് സ്ട്രീറ്റായ സൈല്‍ നിറയെ 16 സംസ്ഥാനങ്ങളുടെ ഇന്‍ഫര്‍മേഷന്‍ സ്റാന്‍ഡുകളും ചിത്ര പ്രദര്‍ശനവും നടക്കും. ജര്‍മന്‍ ഏകീകരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളിലേക്ക് പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവരെയും സംഘാടകരായ ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബൊഫീയര്‍, ഫ്രാങ്ക്ഫര്‍ട്ട് മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍ എന്നിവര്‍ സ്വാഗതം ചെയ്തു.

പ്രധാന പരിപാടികളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ