• Logo

Allied Publications

Europe
അഭയാര്‍ഥിത്വം അനുവദിക്കുന്നതില്‍ യൂറോപ്പില്‍ ജര്‍മനി ഒന്നാമത്; ഇറ്റലിക്ക് നാലാം സ്ഥാനം
Share
ബര്‍ലിന്‍: അഭയാര്‍ഥിത്വ അപേക്ഷകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ യൂറോപ്പിലെ രാജ്യങ്ങളുടെയിടയില്‍ ജര്‍മനി ഒന്നാമതെത്തി. തുടര്‍ന്നുള്ള അഞ്ചു സ്ഥാനങ്ങളില്‍ യഥാക്രമം സ്വീഡന്‍, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ്.

യൂറോപ്യന്‍ യൂണിയനിലാകെ 7,50,000 പേരാണ് 2008 മുതല്‍ 2014 വരെയുള്ള കാലയളവില്‍ അഭയാര്‍ഥിത്വം നേടിയത്. ഇവരില്‍ ഏറ്റവും കൂടുതലാളുകളെ സ്വീകരിക്കുന്നത് ജര്‍മനിയും സ്വീഡനുമാണ്. ജര്‍മനി കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 82 ശതമാനം അധികം പേര്‍ക്ക് അഭയം നല്‍കി, ആകെ 47,555 പേര്‍. സ്വീഡന്‍ 33,000 പേര്‍ക്കും അഭയം നല്‍കി, 25 ശതമാനത്തിന്റെ വര്‍ധനയാണിത്.

2013 ലേതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 42 ശതമാനത്തിലധികം അപേക്ഷകളാണ് ഇറ്റലി കഴിഞ്ഞ വര്‍ഷം അംഗീകരിച്ചത്.

ഇറ്റലിയില്‍ കഴിഞ്ഞ വര്‍ഷം അഭയാര്‍ഥിത്വം നേടിയവരുടെ ആകെ എണ്ണം 20,630 ആണ്. ഇതില്‍ ഏറ്റവും കൂടുതലാളുകള്‍ പാക്കിസ്ഥാനില്‍നിന്നാണ്, 2420 പേര്‍. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള 2400 പേര്‍ക്കും നൈജീരിയയില്‍നിന്നുള്ള 2145 പേര്‍ക്കും അഭയാര്‍ഥിത്വം ലഭിച്ചു.

യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളുടെ കവാടം ഇറ്റലിയാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇവിടെയെത്തുന്നവര്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പലായനം ചെയ്യുന്നതും പതിവാണ്. ഈയടുത്ത കാലങ്ങളിലായി ഏതാണ്ട് അഞ്ചു ലക്ഷം പേര്‍ അഭയാര്‍ഥികളായി യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലക്സംബര്‍ഗ് ആസ്ഥാനമായുള്ള ഇയു സ്റാറ്റിസ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടതാണ് പുതിയ കണക്കുകള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ നമ്മുടെ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ 'വെള്ളിയാഴ്ച;  ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.
ഡിലന്‍ സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍.
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസ്‌സുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ ഏപ്രിൽ 19 വെള്ളിയാഴ്ച നടക്