• Logo

Allied Publications

Europe
എണ്‍പത്തിയെട്ടിന്റെ നിറവില്‍ ബനഡിക്ട് പതിനാറാമന്‍
Share
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പായ്ക്ക് ഇന്ന് 88ാം പിറന്നാള്‍. 1927ലെ ഈസ്ററിന്റെ തലേദിവസമായ ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറിയന്‍ സംസ്ഥാനത്തിലെ മാര്‍ക്ട്ല്‍ അം ഇന്‍ എന്ന പട്ടണത്തില്‍ ജനിച്ച ജോസഫ് അലോഷ്യസ് റാറ്റ്സിംഗറുടെ മാതാപിതാക്കള്‍ ജോസഫ് റാറ്റ്സിംഗര്‍ (സീനിയര്‍), മരിയ റാറ്റ്സിംഗര്‍ എന്നിവരാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1951 ജൂണ്‍ 29നു വൈദികപട്ടം സ്വീകരിച്ചു. 1953 ല്‍ തിയോളജിയില്‍ ഡോക്ടറേറ്റും നേടി. 1977 മാര്‍ച്ച് 25നു പോപ്പ് പോള്‍ ആറാമന്‍ പ്രഫ. റാറ്റ്സിംഗറെ മ്യൂണിക്ഫ്രൈസിംഗ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പാക്കി.

അക്കൊല്ലംതന്നെ (ജൂണ്‍ 27) കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1981ല്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായി വത്തിക്കാനിലെത്തിയ കര്‍ദിനാള്‍ റാറ്റ്സിംഗര്‍ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്റെയും പ്രസിഡന്റായി. ജോണ്‍ പോള്‍ രണ്ടാമന്റെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19നാണു മാര്‍പാപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടതും പുതിയ നാമം സ്വീകരിച്ചതും. 2013 ഫെബ്രുവരി 28നു മാര്‍പാപ്പാസ്ഥാനത്തു നിന്നു സ്വയം വിരമിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.