• Logo

Allied Publications

Europe
കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ ഇവീസ സൌകര്യം വിപുലപ്പെടുത്തി
Share
ന്യൂഡല്‍ഹി: വിദേശ ടൂറിസ്റുകളെ ലക്ഷ്യമാക്കി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഇലക്ട്രോണിക് വീസ (ഇവീസ) സൌകര്യം വിപുലപ്പെടുത്തി. ഇതനുസരിച്ച് മുപ്പത്തിയൊന്നു രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റുകള്‍ക്കാണ് ഈ സൌകര്യം ലഭ്യമാകുന്നത്.

നിലവില്‍ ഇവീസ സൌകര്യമുള്ള വിമാനത്താളങ്ങളെ കൂടാതെ ഏഴു വിമാനത്താവളങ്ങള്‍ക്കുകൂടി ഇവീസ സൌകര്യം പ്രാബല്യത്തിലായി. അഹമ്മദാബാദ്, ജയ്പുര്‍, ലക്നോ, അമൃത്സര്‍, ട്രിച്ചി, ഗയ, വാരണാസി എന്നീ വിമാനത്താവളങ്ങളിലാണു പുതുതായി ഈ സൌകര്യം നിലവില്‍ വന്നത്.

നേരത്തെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കോല്‍ക്കത്ത, കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഗോവ എന്നീ ഒന്‍പത് വിമാനത്താളങ്ങളെ ഉള്‍പ്പെടുത്തി 43 രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റുകള്‍ക്ക് ഇ വീസ സൌകര്യം ലഭ്യമാക്കിയിരുന്നു. പുതിയത് ഉള്‍പ്പെടെ 74 രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഇവീസ സൌകര്യം ലഭിക്കുന്നത്.

പുതിയതായി ഇവീസ സൌകര്യം ലഭിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്. ബ്രിട്ടന്‍, നെതര്‍ലണ്ട്, അര്‍ജന്റീന, പോര്‍ച്ചുഗല്‍, മലേഷ്യ, പോര്‍ച്ചുഗല്‍, സ്പെയിന്‍, പോളണ്ട്, സ്വീഡന്‍, ഐസ്ലന്‍ഡ്, സൂരിനാം, പനാമ, പെറു, അര്‍മേനിയ, അരൂബ, ബെല്‍ജിയം, കൊളംബിയ, ക്യൂബ, ഹംഗറി, ഗ്വാട്ടിമാല, അയര്‍ലന്‍ഡ്, ജമൈക്ക, മാള്‍ട്ട, മംഗോളിയ, മൊസാംബിക്, സ്ളോവേനിയ, സെന്റ് ലൂസിയ, ടാന്‍സാനിയ, ഈസ്റ് ടിമോര്‍, ഉറുഗ്വേ, വെനേസ്വല എന്നിവയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.