• Logo

Allied Publications

Europe
ആംഗലാ മെര്‍ക്കല്‍; ക്രിസ്റ്യന്‍ ഡമോക്രാറ്റ് പാര്‍ട്ടിയുടെ പതിനഞ്ച് വര്‍ഷത്തിന്റെ മാതൃത്വം
Share
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍(60) പാര്‍ട്ടി ചീഫായി പതിനഞ്ച് വര്‍ഷം തികച്ചു. 2000 ഏപ്രില്‍ പത്തിനാണ് അവര്‍ ആദ്യമായി ക്രിസ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ(സിഡിയു) ചെയര്‍പേഴ്സണായി അധികാരമേല്‍ക്കുന്നത്. അന്നുമുതലിങ്ങോട്ട് മൂന്നു തെരഞ്ഞെടുപ്പുകള്‍ ജയിച്ചു, പല പ്രതിസന്ധികള്‍ തരണം ചെയ്തു, വിവിധ ലോകനേതാക്കളെ കൂടെ നിര്‍ത്തി. മൂന്നാം പ്രാവശ്യവും അധികാരം കൈയാളുന്നതിനിടയില്‍ ജര്‍മനിയുടെ ചാന്‍സലറായി പത്തുവര്‍ഷവും തികച്ചു. ഇതിനു മുന്‍പ് രണ്ടു പേര്‍ മാത്രമാണ് ഇതിലേറെ കാലം ജര്‍മന്‍ ചാന്‍സലറായിരുന്നിട്ടുള്ളത്, കോണ്‍റാഡ് അഡെനോവറും (16 വര്‍ഷം) ഹെല്‍മുട്ട് കോളും (22 വര്‍ഷം).

പുരുഷാധിപത്യം ശക്തമായിരുന്ന ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ചീഫായി ഒരു പ്രൊട്ടസ്റന്റ് വനിത ഉയര്‍ന്നുവന്നത് അന്ന് അദ്ഭുതമായിരുന്നു. ഇന്നു മെര്‍ക്കലിനു പകരം വയ്ക്കാനൊരു പേരില്ലാത്ത വണ്ണം അനിഷേധ്യ നേതാവായി അവര്‍ രാജ്യത്തും യൂറോപ്പിലും പാര്‍ട്ടിയിലും വളര്‍ന്നുകഴിഞ്ഞു.

മൂന്നു വ്യത്യസ്ത രാഷ്ട്രീയ സഖ്യങ്ങളെ നയിച്ച് ഭരണം നടത്തിയ മെര്‍ക്കല്‍, അക്കാര്യത്തിലും നയതന്ത്ര മികവു തെളിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യകാലത്തും യൂറോപ്യന്‍ മാന്ദ്യകാലത്തും ജര്‍മനിയെ ശക്തമായി മുന്നോട്ടു നയിച്ചതു തന്നെയാണ് മെര്‍ക്കല്‍ യുഗത്തിലെ ഏറ്റവും തിളങ്ങുന്ന ഏടുകളായി വിശേഷിപ്പിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ