• Logo

Allied Publications

Europe
ഇന്തോ ഫ്രഞ്ച് കൂടുതല്‍ ഉറപ്പിച്ചു; യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായി
Share
പാരീസ്: ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ വ്യാപാര മേഖലകളിലെ സഹകരണവും സൈനികേതര ആണവ വിഷയവുമാണ് ചര്‍ച്ചയില്‍ മുഖ്യവിഷയമായത്. 'ജെറ്റ് ഡീല്‍' എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ മോദിയും ഒളാന്ദുമായുള്ള ചര്‍ച്ചയെ വിശേഷിപ്പിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ ഫ്രാന്‍സിന്റെ റാഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 36 റാഫാല്‍ വിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍നിന്നു വാങ്ങാനാണ് ധാരണയായത്. പുതിയ ധാരണപ്രകാരം ഇന്ത്യ 770 കോടി ഡോളര്‍ (47,750 കോടിരൂപ) വിലയായി നല്‍കണം. മുന്‍പ് യുപിഎ സര്‍ക്കാര്‍ 2012ല്‍ ഫ്രഞ്ച് കമ്പനി ദസോയുമായി റാഫാല്‍ യുദ്ധവിമാനം സംബന്ധിച്ചു ധാരണയുണ്ടാക്കിയിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ ധാരണയും വിലയും. കൂടാതെ പ്രതിരോധം, ആണവോര്‍ജം തുടങ്ങിയ വിവിധ മേഖലകളിലായി 17 സഹകരണ കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു.

ഫ്രാന്‍സ് ഇന്ത്യയില്‍ 200 കോടി യൂറോ (13,100 കോടിരൂപ) നിക്ഷേപം നടത്തുന്നതിനും ഇന്ത്യയില്‍ മൂന്നു സ്മാര്‍ട് സിറ്റികള്‍ക്ക് ഫ്രാന്‍സ് സഹായം നല്‍കാനും ധാരണയായിട്ടുണ്ട്. പുതുച്ചേരി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവയാണു ഈ നഗരങ്ങള്‍. മഹാരാഷ്ട്രയിലെ ജൈതാപുര്‍ ആണവനിലയത്തിനു ഫ്രാന്‍സില്‍ നിന്ന് റിയാക്ടര്‍ വാങ്ങാനും ചര്‍ച്ചയില്‍ ധാരണയായി.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ 2003 ല്‍ 28,6 ബില്യന്‍ യൂറോയുടെ വ്യാപാര ഇടപാടുകള്‍ നടത്തിയിരുന്നെങ്കില്‍ അത് 2013 ല്‍ 72.7 ബില്യന്‍ യൂറോയുടെ ഇടപാടുകളാണ് നടത്തിയതെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മോദി പറഞ്ഞു. ഇതില്‍ ഫ്രാന്‍സിന്റെ ഭാഗം വലുതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പാരീസിലെ യുനെസ്കോ ആസ്ഥാനവും മോദി സന്ദര്‍ശിച്ചു. ഐക്യരാഷ്ട്ര സംഘടനയെപ്പോലെ ലോകത്തെ സേവിക്കുന്ന മറ്റൊരു സംഘടനയില്ല. ലോക സംസ്കാരങ്ങളുടെ സംരക്ഷണത്തിനായി യുഎന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം പ്രസിഡന്റ് ഒളാന്ദിനൊപ്പം സൈനെ നദിയില്‍ 'ചാറ്റ് ഓണ്‍ ബോട്ട്' എന്ന ഔദ്യോഗിക പരിപാടിയിലും നരേന്ദ്രമോദി പങ്കെടുത്തു. ഫ്രാന്‍സിന്റെ മുന്‍പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായും മോദി കൂടിക്കാഴ്ച നടത്തി.

ഫ്രാന്‍സ് പര്യടനം കഴിഞ്ഞ് മോദി ഏപ്രില്‍ 12 ന് ജര്‍മനിയിലെത്തും. സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉന്നത സെക്രട്ടറിമാരും അടങ്ങുന്ന ഒരു സംഘം പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഇന്ത്യയില്‍ മൊത്തം 394 ഫ്രഞ്ച് മേജര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നുലക്ഷത്തിലധികം ആളുകളാണ് ഈ കമ്പനികളില്‍ ജോലിചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.