• Logo

Allied Publications

Europe
വാല്‍ത്സിംഗ്ഹാം തീര്‍ഥാടനം ജൂലൈ 19 ന്
Share
ലണ്ടന്‍ (വാല്‍ത്സിംഗ്ഹാം): ഇംഗ്ളണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും റോം, ജറുസലേം, സന്ത്യാഗോ (സെന്റ് ജെയിംസ്) എന്നീ ആഗോള കത്തോലിക്ക തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കൊപ്പം തന്നെ ഉന്നത സ്ഥാനം വഹിക്കുന്നതും യുറോപ്പിലെ ഏറ്റവും പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിംഗ്ഹാമില്‍, സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് തീര്‍ഥാടന മരിയോത്സവത്തിനു മലയാളി മാതൃ ഭക്തര്‍ അനുഗ്രഹ വാതില്‍ വീണ്ടും തുറക്കുന്നു.

1061ല്‍ കിംഗ് എഡ്വേര്‍ഡ് 'ദി കണ്‍ഫസര്‍' ന്റെ ഭരണ കാലഘട്ടത്തില്‍ വാല്‍സിംഗ്ഹാം മാനോര്‍ പര്‍വ്വ അധികാരിയുടെ വിധവയും ശക്തയായ ദൈവ വിശ്വാസിയും മാതാവിന്റെ തികഞ്ഞ ഭക്തയുമായിരുന്ന 'റിച്ചെല്‍ഡിസ്' പരിശുദ്ധ അമ്മക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്തു കൊടുക്കുവാന്‍ അതിയായി അഭിലഷിക്കുന്നതായി തന്റെ പ്രാര്‍ഥനയില്‍ അറിയിച്ചു.

മറുപടിയെന്നോണം റിച്ചെല്‍ഡിസിനു മാതാവ് മൂന്നു തവണ ദര്‍ശനം നല്‍കുകയും യേശുവിന്റെ പിറവിയുടെ ദിവ്യ സന്ദേശം ഗബ്രിയേല്‍ മാലാഖ നല്‍കിയ നസ്രത്തിലെ സ്വഭവനം ദര്‍ശനത്തില്‍ കാണിക്കുകയും അതേ മാതൃകയില്‍ ഒരെണ്ണം ഇംഗ്ളണ്ടില്‍ നിര്‍മിക്കുവാനും അവിടെ തന്നോടും ഉണ്ണിയേശുവിനോടും പ്രാര്‍ഥിക്കുവാന്‍ സൌകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചു. അവിടെയെത്തി പ്രാര്‍ഥിക്കുന്ന ഏവര്‍ക്കും ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും മാതാവ് വാഗ്ദാനം ചെയ്തു.

ആരാധനാലയത്തിന്റെ നിര്‍മാണത്തിനായി സാധനങ്ങള്‍ ഒരുക്കിയെങ്കിലും സ്ഥലം യോജ്യമല്ലായെന്നു പറഞ്ഞു എല്ലാ നിര്‍മാണ വിദഗ്ധരും ഒഴിവായിപ്പോയി.അതീവ ദുഃഖാര്‍ത്തയായ റിച്ചെല്‍ഡിസ് കടുത്ത നിരാശയില്‍ രാത്രി മുഴുവന്‍ തീക്ഷ്ണമായ പ്രാര്‍ഥനയില്‍ മുഴുകി. മഹാത്ഭുതം എന്ന് പറയട്ടെ റിച്ചെല്‍ഡിസിനു രാവിലെ കാണുവാന്‍ കഴിഞ്ഞത് മറുകരയില ചതുപ്പ് നിലത്തു തയാറായി നില്‍ക്കുന്ന ചാപ്പല്‍ ആണ്. നസ്രത്തിലെ മംഗള വാര്‍ത്ത ലഭിച്ച സ്ഥലം യുകെയിലേക്ക് പറിച്ചു നട്ടതായി വിശ്വസിക്കുന്ന പുണ്യ കേന്ദ്രമായ വാല്‍ത്സിംഗ്ഹാമിലെ സന്ദര്‍ശനത്തില്‍ തങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് മറുപടി ലഭിക്കുന്നതായും അവിടുത്തെ തീര്‍ഥജലം രോഗ ശാന്തി നല്‍കുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ച ശേഷം തീര്‍ഥാടകരുടെ വന്‍ തെരക്കാണ് കഴിഞ്ഞ നൂറു കണക്കിന് സംവത്സരങ്ങളായി വാത്സിംഗ്ഹാമില്‍ അനുഭവപ്പെടുന്നത്.

റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നതുവരെ ഹെന്റി എട്ടാമന്‍ രാജാവ് അടക്കം പല രാജാക്കന്മാരും പ്രമുഖരും തങ്ങളുടെ മാതൃ ഭക്തിയില്‍ നഗ്ന പാദരായിട്ട് പല തവണ പുണ്യ യാത്ര ചെയ്ത അതേ വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ഥാടനവും നീങ്ങുക. പാദരക്ഷകള്‍ സ്ളിപ്പര്‍ ചാപ്പലില്‍ അഴിച്ചുവച്ച ശേഷം മരിയ ഭയ ഭക്തിയാല്‍ നഗ്ന പാദരായിട്ട് പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് മാത്രമാണ് മുന്‍കാലങ്ങളില്‍ തീര്‍ഥാടനം നടത്തിയിരുന്നത്. അക്കാലത്ത് പാദ രക്ഷകള്‍ അഴിച്ചുവച്ചിരുന്ന സങ്കേതമായ സ്ളിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇന്നുള്ളത്.

കോടിക്കണക്കിനു തീര്‍ഥാടകര്‍ ആത്മീയ സാഫല്യം അനുഭവിക്കുകയും അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുകയും ചെയ്തു വരുന്ന വാല്‍ത്സിംഗ്ഹാം തീര്‍ഥാടന കേന്ദ്രത്തില്‍ ജൂലൈ 19 നു പതിനായിരത്തോളം മലയാളി മാതൃ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള വാല്‍ത്സിംഗ്ഹാം തീര്‍ഥാടനത്തിനു തുടക്കം കുറിച്ച 2007 മുതല്‍ തീര്‍ഥാടനത്തെ മരിയ ദൌത്യമായി ഏറ്റെടുത്ത് വര്‍ഷം തോറും പൂര്‍വാധികം വിപുലമായി നടത്തി പോരുന്ന മാതൃ ഭക്തി പ്രഘോഷകനും സാമൂഹ്യ പ്രവര്‍ത്തകനും കാഫോഡ് ജീവകാരുണ്യ ചാരിറ്റികളുടെ ഓര്‍ഗനൈസറുമായ ഈസ്റ് ആംഗ്ളിയായിലെ ചാപ്ളെയിന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലാണ് മലയാളി മരിയ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായി വാല്‍ത്സിംഗ്ഹാമിനെ രൂപപ്പെടുത്തിയത്.

ആതിഥേയ രൂപതയായ ഈസ്റ് ആംഗ്ളിയായുടെ കത്തോലിക്ക രൂപതാധ്യക്ഷനും യുകെയില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ് അലന്‍ ഹോപ്പ്സ് ആണ് കേരള കത്തോലിക്ക സഭക്കുവേണ്ട എല്ലാ സഹായവും സൌകര്യവും ഒരുക്കി, തീര്‍ഥാടനത്തിന്റെ വിജയത്തിനായി രക്ഷാധികാരിയുടെ തലത്തില്‍ നിന്നു കൊണ്ട് പ്രോത്സാഹനവും നിയമ ക്രമീകരണങ്ങളും ചെയ്തു പോരുന്നത്. അലന്‍ ഹോപ്പ്സ് പിതാവ് തന്നെ തീര്‍ഥാടനത്തിനു ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്.

ഈ മരിയോത്സവത്തിന്റെ അനുഗ്രഹ സാഫല്യത്തിനായി ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രവും മതബോധന പരിശീലനത്തിലും പ്രാര്‍ഥനാ കൂട്ടായ്മയിലും ആത്മീയ നവോഥാന ധാരയിലെ ശ്രദ്ധേയ കൂട്ടായ്മയുമായ ഹണ്ടിംഗ്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആതിഥേയത്വം പ്രാര്‍ഥനകളും ഒരുക്കങ്ങളുമായി ചിട്ടപ്പെട്ട പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്.

ഉച്ചക്ക് 12ന് വാല്‍ത്സിംഗ്ഹാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അൌണ്‍സിയേഷന്‍ ചാപ്പലില്‍ (ചഞ22 6ഉആ) നിന്നും ആമുഖ പ്രാര്‍ഥനയോടെ വാത്സിംഗ്ഹാമിലെ സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (ചഞ22 6അഘ) തീര്‍ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട്, വാത്സിംഗ്ഹാം മാതാവിന്റെ രൂപവും ഏന്തി വര്‍ണാഭമായ മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് തീര്‍ഥാടനം നീങ്ങുക.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നശേഷം തീര്‍ഥാടന സന്ദേശം, അടിമ വയ്ക്കല്‍ തുടര്‍ന്നു ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞു ആഘോഷമായ തിരുനാള്‍ സമൂഹബലി നടക്കും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികര്‍ സമൂഹ ബലിയില്‍ സഹകാര്‍മികരായി പങ്കുചേരും. കുര്‍ബാനമധ്യേ തിരുനാള്‍ സന്ദേശം നല്‍കും. അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീര്‍ഥാടന തിരുക്കര്‍മങ്ങള്‍ സമാപിക്കും.

മാതൃ ഭക്തര്‍ക്കായി മിതമായ നിരക്കില്‍ സ്വാദിഷ്ടമായ കേരളീയ ചൂടന്‍ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്‍ത്തിക്കുന്നതാണ്.

ഏറ്റവും ശക്തയായ മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിനായി പ്രാര്‍ഥനകള്‍ അര്‍പ്പിക്കുവാനും മരിയ സ്തുതി പ്രഘോഷിക്കുവാനും ജപമാല റാലിയില്‍ പങ്കു ചേരുന്നതിനും യുകെയിലെ ഏറ്റവും വലിയ തീര്‍ഥാടനത്തിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി തീര്‍ഥാടക കമ്മിറ്റിക്കുവേണ്ടി ഹണ്ടിംഗ്ടന്‍ സീറോ മലബാര്‍ കമ്യൂണിട്ടി അറിയിച്ചു.

മാതൃഭക്തര്‍ ഏവരും ജൂലൈ 19 നു (ഞായര്‍) മുന്‍കൂട്ടി അവധിയെടുത്തു പ്രാര്‍ത്തിച്ചൊരുങ്ങി തീര്‍ഥാടനത്തില്‍ പങ്കു ചേര്‍ന്ന് മാതൃ കൃപയും അനുഗ്രഹങ്ങളും സംരക്ഷണവും പ്രാപിക്കുവാന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ ഏവരെയും ഹൃദയപൂര്‍വം ആശംസിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ 07939920844.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഡിലന്‍ സിനോയിയുടെ സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍.
ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലൻഡില്‍ അന്തരിച്ച ഡിലന്‍ സിനോയിയുടെ(10) സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍ നടക്കും.
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ.
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം.
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി.
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘ‌ടിപ്പിച്ചു.
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മത
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു.
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചി