• Logo

Allied Publications

Europe
ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐഒസി ഓസ്ട്രിയ അനുശോചിച്ചു
Share
വിയന്ന: കേരള രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) പ്രവര്‍ത്തകര്‍ അനോശോചിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

രാജ്യം വര്‍ഗീയവാദികളുടെ കൈകളിലേയ്ക്ക് വഴുതിപോകുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ജികെയെ പോലുള്ള മതേതര, മിതവാദിയായ ജനനേതാക്കളുടെ വിടവു നികത്താന്‍ കഴിയാത്തതാണെന്ന് ഐഒസി പ്രസിഡന്റ് സിറോഷ് അഭിപ്രായപ്പെട്ടു. ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന സമുന്നത നേതാവിനെയാണ് മലയാളി സമൂഹത്തിന് നഷ്ടപ്പെട്ടതെന്നും ആഴത്തിലുള്ള വായന കൈമുതലായ ചുരുക്കം രാഷ്ട്രീയക്കാരിലൊരാളായിരുന്നു കാര്‍ത്തികേയനെന്നും ഐഒസി ഓസ്ട്രിയ പത്രക്കുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗമായ ഏക വ്യക്തിയായിരുന്ന ജി.കെ 1995 മുതല്‍ 2001 വരെയും 2006 മുതല്‍ 2011വരെയും നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ രണ്ടാമനായിരുന്നു. പിന്നീട് നിയമസഭാ നാഥനായി ഉയര്‍ത്തപ്പെട്ടു.

ഐഒസി ഓസ്ട്രിയ പ്രസിഡന്റ് സിറോഷ് ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍, ജനറല്‍ സെക്രട്ടറി ബിജു മാളിയേക്കല്‍, ദേശീയ വൈസ് പ്രസിഡന്റ്മാരായ വിന്‍സെന്റ് തടത്തില്‍, ജോളി തുരുത്തുംമേല്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിതറ, കേരള ചാപ്റ്റര്‍ സെക്രട്ടറി ബോബന്‍ ആണ്ടിവീട്, ട്രഷറര്‍ അബ്ദുള്‍ അസീസ് എന്നിവര്‍ അനുശോചിച്ചു.

സ്പീക്കര്‍മാരുടെ അന്താരാഷ്ട്ര സമ്മേളനത്തിന് ദക്ഷിണ ആഫ്രിക്കയിലേയ്ക്ക് പോകുന്നത്തിന്റെ ഭാഗമായി സ്റഡി ടൂറുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷം മുമ്പ് അദ്ദേഹം വിയന്നയില്‍ വരികയും ഐഒസി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ