• Logo

Allied Publications

Europe
ബാലലൈംഗിക ചിത്രങ്ങള്‍ വാങ്ങിയ ഇടാത്തി മാപ്പു പറഞ്ഞു
Share
ബര്‍ലിന്‍: ബാലലൈംഗീക ചിത്രങ്ങളുടെ പേരില്‍ കുറ്റാരോപണ വിധേയനായ ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്യന്‍ ഇടാത്തി നേരത്തെ അറിയിച്ചിരുന്നതുപോലെ മാധ്യമങ്ങളുടെ മുന്നിലെത്തി. സംഭവം നടന്ന ഈ വര്‍ഷം ഫെബ്രുവരി ഒമ്പതുമുതല്‍ ഒളിവിലായിരുന്ന ഇടാത്തി സംഭവത്തിനു ശേഷം ഇതാദ്യമാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതും മാധ്യമ കൂടിക്കാഴ്ച നടത്തിയതും. തികച്ചും അക്ഷോഭ്യനായി മാധ്യമങ്ങളെ കണ്ട ഇടാത്തി സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തനിക്കെതിയ നിരത്തിയ തെളിവുകള്‍ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തെന്നു മാത്രമല്ല ഇതൊക്കെയും കെട്ടിച്ചമച്ചതാണെന്നും കഴിഞ്ഞ പത്തുമാസത്തോളം ഒളിവിലായിരുന്ന ഇടാത്തി അവകാശപ്പെട്ടു.

ഇടാത്തി ബര്‍ലിനിലായിരുന്നു പത്രസമ്മേളനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ തലങ്ങനെയും വിലങ്ങനെയുമുള്ള ചോദ്യങ്ങളില്‍ അദ്ദേഹം വളരെ അക്ഷോഭ്യനായിരുന്നുവെങ്കിലും ചില ചോദ്യങ്ങളില്‍ അദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് മറുപടി പറഞ്ഞത്. ബാലലൈംഗിക ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് തെറ്റായിപ്പോയി. എന്നാല്‍ ജര്‍മനിയില്‍ അത് നിയമപരമായി ചെയ്യാവുന്ന ഒരു കാര്യമാണ് അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തികള്‍ തന്റെ പാര്‍ട്ടിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെയും പാര്‍ട്ടി സുഹൃത്തുക്കളെയും ഒക്കെ വേദനിപ്പിക്കുക മാത്രമല്ല വളരെപേര്‍ക്ക് അലട്ടലുണ്ടാക്കുകയും ഒട്ടേറെപേരെ അലോരസപ്പെടുത്തുകയും ചെയ്തതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടാത്തിയുടെ പത്രസമ്മേളനം സോഷ്യല്‍ ഡമോക്രാറ്റാക് പാര്‍ട്ടി നേതൃത്വം ഏറെ ഭയപ്പെട്ടിരുന്നു എങ്കിലും ഇപ്പോഴും നേതാക്കളുടെ ഭീതി വിട്ടുമാറിയിട്ടില്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

താന്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയതു തന്നെയാണെന്നു സമ്മതിച്ച ഇടാത്തി, അതില്‍ നിയമപരമായി ഒരു തെറ്റുമില്ലെന്നും വാദിച്ചു. എന്നാല്‍, ധാര്‍മികമായി ഇതു തെറ്റായിപ്പോയെന്നും അതില്‍ മാപ്പു പറയുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇവയിലെ ഉള്ളടക്കം എന്തായിരുന്നു എന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ആരോപണം ഉയര്‍ന്ന ശേഷം ഇതുവരെ എവിടെയായിരുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല. പുറമേ ശാന്തനായി കാണപ്പെട്ട ഇടാത്തി, അപൂര്‍വമായി രോഷ പ്രകടനവും നടത്തി. ഇടാത്തിയുടെ പത്രസമ്മേളനം മാസങ്ങളായി കാത്തിരുന്ന ജര്‍മന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചുവെന്നു വേണം പറയാന്‍.

ചെയ്തതിന് വലിയ വില നല്‍കിക്കഴിഞ്ഞു. ഇതു സ്വകാര്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യമാണ്. നിയമപരമായി തെറ്റല്ലാത്ത കാര്യങ്ങള്‍ സ്വകാര്യമായി ചെയ്യുമ്പോള്‍, അതില്‍ മറ്റുള്ളവര്‍ തലയിടാന്‍ പാടില്ല. ഞാന്‍ ഉരുകിക്കൊണ്ടിരിക്കുകയാണ്. എന്നെ ഇരയാക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ ആരോടും പ്രതികാരത്തിനില്ല അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ അടിസ്ഥാനത്തില്‍ ഇടാത്തിയെ ഇനിയും കോടതിയില്‍ വിസ്തരിക്കും. 2015 ഫെബ്രുവരി 23 ന് കോടതിയില്‍ വിസ്താരത്തിനായി ഹാജരാവണമെന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. വെര്‍ഡന്‍ ജില്ലാകോടതിയില്‍ ആയിരിക്കും ആദ്യവിസ്താരം നടക്കുക.

എംപി സ്ഥാനം രാജിവയ്ക്കുകയും പിന്നീട് ഒളിവില്‍ കഴിയുകയും ചെയ്ത ജര്‍മനിയിലെ മലയാളി രാഷ്ട്രീയ നേതാവ് സെബാസ്റ്യന്‍ ഇടാത്തി കേസില്‍ കുടുങ്ങിയത് ചൈല്‍ഡ് പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു. ഹാനോവറിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ ജോര്‍ഗ് ഫ്രോയ്ലിഷ് നടത്തിയ തെളിവിന്റെ വെളിപ്പെടുത്തല്‍ ഇടാത്തിക്ക് തിരിച്ചടിയായത്. ഒപ്പം മെര്‍ക്കല്‍ മന്ത്രിസഭയിലെ ഇപ്പോഴത്തെ കൃഷിമന്ത്രിയും മുന്‍ആഭ്യരമന്ത്രിയുമായ ഹാന്‍സ് പീറ്റര്‍ ഫ്രീഡ്രിഷിന് മന്ത്രിസ്ഥാനവും നഷ്ടമായി. മെര്‍ക്കല്‍ പാര്‍ട്ടിയായ സിഡിയുവിന്റെ സഹോദര പാര്‍ട്ടി(സിഎസ്യു)യുടെ നോമിനിയായ ഇദ്ദേഹം ഇടാത്തിയെ സഹായിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. മന്ത്രിക്കെതിരെ ജര്‍മന്‍ കുറ്റാന്വേഷണ പോലീസ് (ബികെഎ) മേധാവിയാണ് ആരോപണവുമായി രംഗത്തെത്തിയതും മന്ത്രിക്ക് വിനയായി. മെര്‍ക്കലിന്റെ കൂട്ടുകക്ഷി മുന്നണി ഭരണത്തിലെ വന്‍പാര്‍ട്ടിയാണ് ഇടാത്തി ഉള്‍പ്പെടുന്ന എസ്പിഡി. കഴിഞ്ഞ ഒക്ടോബറില്‍ ബികെഎ ഇടാത്തിക്കെതിരെയുള്ള വിവരങ്ങള്‍ ശേഖരിച്ച് മന്ത്രിക്ക് കൈമാറിയിരുന്നു. അന്ന് എസ്പിഡി പാര്‍ട്ടി ചീഫും ഇപ്പോഴത്തെ ഉപചാന്‍സലറും സൂപ്പര്‍ മിനിസ്ററുമായ സീഗ്മാര്‍ ഗാബ്രിയേലും ഇക്കാര്യം അറിഞ്ഞിരുന്നു എങ്കിലും രണ്ടുപേരും മൌനം പാലിച്ചതാണ് എസ്പിഡി പാര്‍ട്ടിയെ കൂടുതല്‍ വിഷമവൃത്തത്തിലാക്കിയതും രാഷ്ട്രീയ സുനാമിയായി വളര്‍ന്നതും.

തെളിവുകള്‍ ഒതുക്കാന്‍ കൂട്ടുനിന്ന മന്ത്രി ഫ്രീഡ്രിഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതും ഭരണമുന്നണിക്ക് തലവേദനയായിരുന്നു.

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഒരു കനേഡിയന്‍ കമ്പനിയില്‍ നിന്നും റഷ്യന്‍ കമ്പനിയില്‍ നിന്നും കെഡ്രിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയെന്ന ആരോപണവും ഇടാത്തിക്കെതിരെ ഉയര്‍ന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖകരിച്ചിരുന്നു. കനേഡിയന്‍ കമ്പനിയില്‍നിന്നു ഒന്‍പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും 2005 ഒക്ടോബര്‍ 21നും 2010 ജൂണ്‍ 18 നും ഇടയില്‍ വാങ്ങിയിരുന്നുവെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എംപിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കുകയും ചെയ്തു.

ഇത്രയുമായിട്ടും തനിക്കെതിരായ ആരോപണങ്ങള്‍ ഇടാത്തി പൂര്‍ണമായും നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി പത്തിന് തന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ നിയമവിരുദ്ധമായിരുന്നു എന്നും അദ്ദേഹം ഇപ്പോഴും ആരോപിക്കുന്നു. ഇതില്‍ 60,000 യൂറോ ധനനഷ്ടം സംഭവിച്ചതായും അദ്ദേഹം വാദിക്കുന്നു.

2000 മുതല്‍ 2009 വരെ നിയോ നാസികള്‍ ജര്‍മനിയില്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി കമ്മീഷന്‍ അധ്യക്ഷനായി നടത്തിയ തെളിവെടുപ്പില്‍ ഇടാത്തിയുടെ റിപ്പോര്‍ട്ടില്‍ രാജ്യം ഒന്നടങ്കം അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു.

എസ്പിഡി പ്രതിനിധിയായ നാല്‍പ്പത്തിയഞ്ചുകാരന്‍ കമ്മീഷന്‍ അധ്യക്ഷനായി നിയമിതനായപ്പോള്‍ തന്നെ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നതാണ്. പക്ഷാഭേദമില്ലാത്ത പ്രവര്‍ത്തനത്തിലൂടെ വിമര്‍ശകരുടെ വായടയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചതും ഒരു പ്ളസ് പോയിന്റായിരുന്നെങ്കിലും പുതിയ ആരോപണത്തില്‍ കുടുങ്ങിയതോടെ ഇടാത്തിയുടെ രാഷ്ട്രീയ ഭാവിതന്നെ ശൂന്യമാക്കപ്പെട്ടു.

ഈ പ്രക്രിയയില്‍ രാജ്യത്തെ ഓരോ സുരക്ഷാ ഏജന്‍സിയും തിരിച്ചറിഞ്ഞിരുന്നു എടാത്തിയിലെ കടുപ്പക്കാരനെ. ഇതിനിടിയെല്ലാം, ഇന്ത്യന്‍ വംശജന്‍ എന്ന നിലയില്‍ നേരിട്ട വംശീയ വിദ്വേഷങ്ങള്‍ ഏറെയായിരുന്നു. അതിന്റെയൊക്കെ പരിണിത ഫലം തന്നെയാകാം ഇപ്പോഴത്തെ കേസും എന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴും കരുതുന്നത്.

1998 മുതല്‍ ജര്‍മന്‍ പാര്‍ലമെന്റില്‍ സ്വദേശികളുടെയും വിദേശികളുടെ പ്രശ്നങ്ങള്‍ ഒരുപോലെ ഉയര്‍ത്തിക്കാട്ടി ജനശ്രദ്ധ നേടിയ ഇടാത്തി ഹാന്നോവറിലെ നീന്‍ബുര്‍ഗ് ഷൌംബുര്‍ഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ വിജയിച്ചിരുന്നു. 2005 മുതല്‍ 2009 വരെ ആഭ്യന്തരമന്ത്രാലയ കമ്മിറ്റി ചെയര്‍മാനായിരുന്നു ഇടാത്തി.

ചേര്‍ത്തല കണ്ണങ്കര സ്വദേശിയായ ഇടത്തിപ്പറമ്പില്‍ മാത്യുവിന്റെയും ജര്‍മന്‍കാരിയായ ആനിയുടെ മകനാണ് സെബാസ്റ്യന്‍ ഇടാത്തി എന്ന നാല്‍പ്പത്തിനാലുകാരന്‍. ഇടത്തിപ്പറമ്പില്‍ ചുരുക്കിയാണ് ഇടാത്തിയായത്.

ജര്‍മനിയില്‍ കുടിയേറിയ ചേര്‍ത്തല കണ്ണങ്കര സ്വദേശി പാസ്റര്‍ മാത്യു ഇടത്തിപ്പറമ്പിലിന്റെ മകനാണ് സെബാസ്റ്യന്‍ ഇടാത്തി. ഇടത്തിപറമ്പില്‍ ലോപിച്ചാണ് ഇടാത്തി ആയത്. ഇടാത്തിയുടെ അമ്മ ആനി ജര്‍മന്‍കാരിയാണ്. അവിവാഹിതനാണ് ഇടാത്തി.ഒരു സഹോദരനുണ്ട് ഇടാത്തിയ്ക്ക്. ഇടാത്തിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട