• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ഷോപ്പിംഗ് തരംഗം; ക്രിസ്മസ് വ്യാപാരം 1.9 ബില്ല്യന്‍ യൂറോ കവിയും
Share
വിയന്ന: രാജ്യത്തെ ഏറ്റവും വലിയ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കുവാന്‍ ഓസ്ട്രിയന്‍ ജനത റിക്കാര്‍ഡ് ക്രിസ്മസ് ഷോപ്പിംഗ് നടത്തുന്നു.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഏകദേശം 20 ലക്ഷത്തോളം ജനങ്ങള്‍ ഷോപ്പിംഗ് നടത്തി. ആളുകളുടെ വന്‍ ബാഹുല്യം നിമിത്തം വിയന്നയില്‍ പലയിടത്തും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു. കൂടാതെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

ശനിയാഴ്ചയും തിങ്കളാഴ്ചയുമായി മാത്രം 20 ലക്ഷത്തിനു മുകളില്‍ ആള്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു സമ്മാനങ്ങള്‍ വാങ്ങുവാനും സമ്മാന കൂപ്പണുകള്‍ വാങ്ങാനുമൊക്കെയായി കടകളില്‍ ഒഴുകിയെത്തി.

ജനങ്ങളുടെ വന്‍ തിരക്കുമൂലം സിറ്റിയിലും കടകളിലും കൌണ്ടറുകളിലുമൊക്കെ ദിവസംമുഴുവനും നീണ്ട ക്യൂ കാണാമായിരുന്നു. ഷോപ്പിംഗ് സിറ്റി സൌത്തില്‍ വന്‍ ജനത്തിരക്കു അനുഭവപ്പെട്ടു. കടകള്‍ തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പാര്‍ക്കിംഗ് സ്ഥലമെല്ലാം നിറഞ്ഞു കവിഞ്ഞു. ഏകദേശം 2,00,00 പേര്‍ ഷോപ്പിംഗനായി ഇവിടെ ഒഴുകിയെത്തി. ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുവാന്‍ തിങ്കളാഴ്ചയായിരുന്നു ഏറ്റവുമധികം ആളുകളെത്തിയെതെന്ന് ഡൊണൌവ് സെന്‍ട്രം മേധാവി മത്തിയാസ് ഫ്രാന്‍ട്രാ പറഞ്ഞു.

ഓസ്ട്രിയക്കാര്‍ ക്രിസ്മസിനു മുമ്പുള്ള ദിവസങ്ങളില്‍ ഷോപ്പിംഗിനായി ചെലവഴിക്കുന്നത് 1.9 ബില്ല്യന്‍ യൂറോയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 ശതമാനം കൂടുതലാണ്. ഓരോ ഓസ്ട്രിയക്കാരനും ക്രിസ്മസ് കാലയളവില്‍ ഏകദേശം 387 യൂറോ സമ്മാനങ്ങള്‍ മേടിക്കുവാന്‍ ചെലവഴിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ആറ് യൂറോ കൂടുതലാണ്. ഇനിയും രണ്ടു വാരാന്ത്യങ്ങള്‍ കൂടി അവശേഷിക്കെ വ്യാപാരികളും വ്യവസായികളും കൂടുതല്‍ ഷോപ്പിംഗ് പ്രതീക്ഷിക്കുന്നു.

ക്രിസ്മസ് കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് സമ്മാന കൂപ്പണുകളാണ്. തുടര്‍ന്ന് ബുക്കുകള്‍, കുട്ടികള്‍ക്കുളള ലേഗോ, ഐ ഫോണുകള്‍, വസ്ത്രങ്ങള്‍, പ്ളേസ്റേഷനുകള്‍, ഫര്‍ണിച്ചറുകള്‍, ഫ്ളാറ്റ് ടിവികള്‍, കാര്‍വിംഗ് ഷീ, പെര്‍ഫ്യൂമുകള്‍ തുടങ്ങിയവ ക്രിസ്മസ് ആഘോഷ ലഹരിയില്‍ ഓസ്ട്രിയക്കാര്‍ സമ്മാനം നല്‍കുവാനായി വാങ്ങിക്കൂട്ടുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ