• Logo

Allied Publications

Europe
അധികാരത്തിന്റെ പത്തു വര്‍ഷം; കരുത്തോടെ മെര്‍ക്കല്‍
Share
ബര്‍ലിന്‍: 25 വര്‍ഷം മുമ്പ് ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു വീണതിനു പിന്നാലെ ആയിരുന്നു അംഗല മെര്‍ക്കലിന്റെ രാഷ്ട്രീയ പ്രവേശം. ജര്‍മനി ഏകീകകരിക്കപെട്ടപ്പോഴും പഴയ പൂര്‍വ ജര്‍മനി പുതിയ പശ്ചമ ജര്‍മനിയോളം വളര്‍ന്നിട്ടില്ലെന്ന പരാതി തുടരുകയാണ്. എന്നിട്ടും ഈ പഴയ പൂര്‍വ ജര്‍മനിക്കാരി ജര്‍മനിയുടെ എതിരാളിയില്ലാത്ത മേധാവിയായി പത്തു വര്‍ഷം പിന്നിടുന്നു.

പാസ്ററുടെ മകളായി ജനിച്ചു വളര്‍ന്ന മെര്‍ക്കലിന് ഇന്ന് ഏറ്റവും യോജിക്കുന്ന വിശേഷണങ്ങളിലൊന്നാണ് ലോകത്തെ ഏറ്റവും കരുത്തയായ വനിത എന്നത്. പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞ കഴിവു തെളിയിച്ചത് രാഷ്ട്രീയത്തിലൂടെയുള്ള രാഷ്ട്രതന്ത്രത്തില്‍. സമകാലീനരായ പല ലോക നേതാക്കളും ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് അരങ്ങൊഴിയുമ്പോഴും മെര്‍ക്കലിനു പോന്നൊരു എതിരാളിയോ പിന്‍ഗാമിയോ പോലും ജര്‍മനിയില്‍ ഇതുവരെ വളര്‍ന്നു വന്നിട്ടില്ല.

ചൊവ്വാഴ്ച ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ മെര്‍ക്കലിനെ ഒരിക്കല്‍ക്കൂടി പാര്‍ട്ടി മേധാവിയായി തെരഞ്ഞെടുക്കുകയാണ്. അറുപതാം വയസില്‍, യൂറോപ്പിന്റെ രാജ്ഞി എന്ന വിശേഷണം കൂടിയാണ് അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. രണ്ടു വട്ടം വിവാഹം കഴിച്ച, മക്കളില്ലാത്ത മെര്‍ക്കലിനെ വലിയൊരു വിഭാഗം ജര്‍മനിക്കാര്‍ അമ്മയുടെ സ്ഥാനത്ത് കാണുന്നു.

യൂറോപ്പിലെ ചെലവുചുരുക്കല്‍ നയത്തിന്റെ അപ്പോസ്തലയെന്ന് പലരും പരിഹസിക്കുമ്പോഴും മെര്‍ക്കലിന്റെ യുക്തിസഹവും പ്രായോഗികവുമായ നിലപാടുകളും സമീപനങ്ങളുമാണ് യൂറോപ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ജര്‍മനിയെ സഹായിച്ചതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.

അധികാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അത്ര പഥ്യമല്ലാത്ത മെര്‍ക്കല്‍ ബര്‍ലിനില്‍ അവരുടെ പദവിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാധാരണമായൊരു ഫ്ളാറ്റിലാണ് താമസം. പൊതുവേദിയില്‍ പതിവില്ലാത്ത ശാസ്ത്രജ്ഞനായ ഭര്‍ത്താവ് ജോവാഹിം സോവര്‍ കൂട്ടിന്. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിന് പോകും. അവധിക്കാലം ആഘോഷിക്കാന്‍ ആല്‍പ്സിലും പോകും.

ഹാംബുര്‍ഗില്‍ 1954 ലാണ് അംഗല്‍ ഡൊറോത്തി കാസ്നറുടെ ജനനം. ആഴ്ചകള്‍ക്കുള്ളില്‍ അച്ഛന്‍ കുടുംബത്തെയും കൂട്ടി പൂര്‍വ ജര്‍മനിയിലേക്കു മാറി. കൂടുതല്‍ ആളുകളും പൂര്‍വ ജര്‍മനിയില്‍നിന്ന് പശ്ചിമ ജര്‍മനിയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന കാലമായിരുന്നു അത്.

മനസിനുള്ളില്‍ യഥാര്‍ഥ ചിന്തകളും ആശയങ്ങളും മറ്റുള്ളവരില്‍നിന്നു മറച്ചു പിടിക്കാന്‍ മെര്‍ക്കലിനെ സഹായിച്ചത് പൂര്‍വ ജര്‍മനിയിലെ കുട്ടിക്കാലമാണെന്നാണ് അവരുടെ ജീവചരിത്രകാരന്‍മാര്‍ വിലയിരുത്തിയിട്ടുള്ളത്.

പഠനത്തില്‍ മുന്നിലായിരുന്ന മെര്‍ക്കല്‍ റഷ്യന്‍ ഭാഷയിലും അവഗാഹം നേടി. ക്വാണ്‍ടം കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്. ബര്‍ലിന്‍ ലബോറട്ടറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഡെമോക്രാറ്റിക് അവേക്കനിങ് എന്ന സംഘടനയില്‍ ചേരുന്നത്. ഇത് പിന്നീട് ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനില്‍ ലയിക്കുകയായിരുന്നു.

അന്ന് ഹെല്‍മുട്ട് കോള്‍ ആയിരുന്നു സിഡിയു മേധാവി. അദ്ദേഹത്തിന്റെ തണലിലായിരുന്നു അംഗലയുടെ വളര്‍ച്ച. എന്നാല്‍, അവരെ വില കുറച്ചു കാണുകയും അതിന്റെ വില കൊടുക്കേണ്ടി വരുകയും ചെയ്ത ആദ്യത്തെയോ അവസാനത്തെയോ നേതാവായിരുന്നില്ല കോള്‍.

1999ല്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം കോളിനെതിരേ ഉയര്‍ന്നതോടെ മെര്‍ക്കല്‍ പാര്‍ട്ടിയില്‍ പരമാധികാരിയായി വളരുകയായിരുന്നു. 2005 നവംബറില്‍ അവര്‍ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാന്‍സലറായി. അതും പ്രഥമ വനിതാ ചാന്‍സലറായി എന്ന വിശേഷണത്തോടെ. ഇപ്പോഴാവട്ടെ പത്തു വര്‍ഷത്തിനിപ്പുറം ആ സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുന്നു.

പാര്‍ട്ടിയുടെ തലപ്പത്ത് മെര്‍ക്കലിന് എട്ടാമൂഴം

അംഗല മെര്‍ക്കല്‍ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ നേതാവായി തുടരവേ എതിരില്ലാതെ എട്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 96.7 ശതമാനം വോട്ടും അവരാണ് നേടിയത്. കരിയറില്‍ രണ്ടാമത്തെ മികച്ച പ്രകടനം. കഴിഞ്ഞ 14 വര്‍ഷമായി പാര്‍ട്ടിയുടെ തലപ്പത്താണ് ഈ അറുപതുകാരി.

കൊളോണില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ 919 പേര്‍ക്കാണ് വോട്ടവകാശം നല്‍കിയിരുന്നത്. ഇതില്‍ 884 പേരും മെര്‍ക്കലിനെ അനുകൂലിക്കുകയായിരുന്നു. മുപ്പതുപേര്‍ മാത്രം എതിര്‍ത്തപ്പോള്‍ അഞ്ച് പേര്‍ പങ്കെടുത്തില്ല.

2013 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേടിയ 97.9 ശതമാനം വോട്ടാണ് മെര്‍ക്കലിന്റെ പേരിലുള്ള റിക്കാഡ്. 2000 ത്തിലാണ് ആദ്യമായി പാര്‍ട്ടി മേധാവിയാകുന്നത്. ഇനിയിപ്പോള്‍ അടുത്ത 2017 ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പാര്‍ട്ടി ഒറ്റയ്ക്ക് ഭരണണം നേടുമെന്ന ആത്മവിശ്വാസത്തിലും അതിനുള്ള തന്ത്രത്തിലുമാണ് ജര്‍മനിയുടെ ഉരുക്കു വനിത അംഗലാ മെര്‍ക്കല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ എഫാത്താ വെള്ളിയാഴ്ച;  ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.
ഡിലന്‍ സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍.
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസ്‌സുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ ഏപ്രിൽ 19 വെള്ളിയാഴ്ച നടക്
ഡിലന്‍ സിനോയിയുടെ സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍.
ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലൻഡില്‍ അന്തരിച്ച ഡിലന്‍ സിനോയിയുടെ(10) സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍ നടക്കും.
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ.