• Logo

Allied Publications

Europe
പിസാ കഴിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് ലോകത്തില്‍ രണ്ടാം സ്ഥാനം
Share
ഫ്രാങ്ക്ഫര്‍ട്ട്ഡല്‍ഹി: ലോക പ്രസിദ്ധ ഡോമിനോസ് പിസയ്ക്ക് സ്വന്തം നാടായ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപഭോക്താക്കള്‍ ഇന്ത്യയിലാണ്. ലക്ഷക്കണക്കിന് പിസയാണ് ഇന്ത്യയില്‍ ദിനംപ്രതി വില്‍ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഇന്ത്യക്കാര്‍ പിസ രുചിക്ക് അടിമപ്പെട്ടത്. ഡോമിനോസ് പിസായുടെ ഇന്ത്യയിലെ ഫ്രാഞ്ചൈസി ജൂബിലന്റ് ഫുഡ് വര്‍ക്സ് എന്ന കമ്പനിക്കാണ്.

ദിവസേന ഇന്ത്യയില്‍ നാല് ലക്ഷം പിസകളാണ് വില്‍ക്കുന്നത്. അതായത് വര്‍ഷത്തില്‍ 12 കോടിയില്‍ അധികം. ഇന്ത്യയില്‍ മക്ഡൊണാള്‍ഡ്സ് ഫാസ്റ് ഫുഡ് വില്‍ക്കുന്ന ബര്‍ഗറിനെക്കാള്‍ രണ്ടിരട്ടിയാണിത്. ലോകത്തില്‍ ഇന്ത്യയില്‍ മാത്രമാണ് മക്ഡൊണാള്‍ഡ്സിനെക്കാള്‍ ഡോമിനോസ് പിസാ വില്‍പ്പനക്ക് മേല്‍ക്കൈ നേടാനായത്.

ഈ വര്‍ഷം നവംബര്‍ 29 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 173 നഗരങ്ങളില്‍ 818 റസ്ററന്റുകളാണ് ഡോമിനോസ് പിസയ്ക്കുള്ളത്. ഇന്ത്യയില്‍ ഇനിയും വളരാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഡോമിനോസ് പിസ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അജയ് കൌള്‍ പറഞ്ഞു. ഇന്ത്യക്കാരുടെ പിസ പ്രിയത്തിന് അമേരിക്കന്‍, യൂറോപ്യന്‍ മാധ്യമങ്ങള്‍ കൌതുകത്തോടെ കൂടുതല്‍ പ്രധാന്യം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.