• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു
Share
വിയന്ന: ഈ ശൈത്യകാലമാകുമ്പോള്‍ ഓസ്ട്രിയയിലെ തൊഴിലില്ലായ്മ 4,00,000 കവിയും. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ പ്രതിസ ന്ധിയിലേയ്ക്കാണ് ഓസ്ട്രിയ നീങ്ങുന്നത്. ശൈത്യകാലമാകുമ്പോള്‍ ഇപ്പോള്‍ 3,89,000 എന്ന തൊഴില്‍ രഹിതരുടെ കണക്ക് 4,00,000 ലേയ്ക്ക് മാറും.

ഇതില്‍ 2.8 ശതമാനം പേര്‍ പഠിക്കുന്നവരാണ്. 3,10,000 പേര്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവരാണ്. അതായത് മൊത്തം ജനസംഖ്യയില്‍ തൊഴില്‍ രഹിതരുടെ എണ്ണം 8.1 ശതമാനമാണ്. അതായത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.7 ശതമാനം കൂടുതല്‍. യൂറോപ്യന്‍ യൂണിയന്റെ മൊത്തം തൊഴിലില്ലായ്മ 5.1 ശതമാനമാണെന്നിരിക്കെ, ജര്‍മനിയെക്കാള്‍ കൂടിയ തൊഴിലില്ലായ്മയാണ് ഓസ്ട്രിയ അഭിമുഖീകരിക്കുന്നത്.

തൊഴില്‍ രഹിതരില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പണിയില്ലാതിരിക്കുന്നവരുടെ എണ്ണം 111 ശതമാനമാണ്. തൊഴിലില്ലാത്ത വിദേശികളുടെ സംഖ്യ 22 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രായമായവരുടെ എണ്ണം 4.5 ശതമാനമുയര്‍ന്നു. വിയന്നയിലാണ് ഏറ്റവും അധികം തൊഴില്‍ രഹിതരുള്ളത്. 1,03,000 അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15.2 ശതമാനം വര്‍ധനവ്.

വിയന്ന കഴിഞ്ഞാല്‍ ഓബര്‍ ഓസ്ട്രിയയിലാണ് കൂടുതല്‍ തൊഴില്‍ രഹിതര്‍ 34.014. അതായത് 12.8 ശതമാനം വര്‍ധനവ്. സാര്‍സ്ബുര്‍ഗില്‍ 16 142 പേര്‍ തൊഴില്‍ രഹിതരാണ് (പത്തു ശതമാനം കൂടുതല്‍) സ്റയര്‍മാര്‍ക്കില്‍ 38,031 പേരും (.91 ശതമാനം കൂടുതല്‍), ഫൊറാറല്‍ ബര്‍ഗില്‍ 10,491 പേരും (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.5 ശതമാനം കൂടുതല്‍), ടിറോളില്‍ 28,115 പേരും (4.5 ശതമാനം കൂടുതല്‍) കേരന്റനില്‍ 23,532 പേരും (4.3 ശതമാനം കൂടുതല്‍) ബുര്‍ഗന്‍ലാന്റില്‍ 7 954 പേരും (3.5 ശതമാനം കൂടുതല്‍) തൊഴിലില്ലാത്തവരാണ്.

11.1 ശതമാനം ആള്‍ക്കാര്‍ വര്‍ഷം മുഴുവന്‍ തൊഴിലില്ലാത്തവരും 22.2 ശതമാനം പേര്‍ വിദേശികളും 14.1 ശതമാനം ആള്‍ക്കാര്‍ നിര്‍മാണത്തൊഴിലാളികളും 6.4 ശതമാനം പേര്‍ അധ്യാപകരും 14.5 ശതമാനം പേര്‍ 50 വയസിനു മുകളിലുള്ളവരുമാണ്.

ഓസ്ട്രിയന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മേധാവി യോഹന്നാസ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ 2015 ജനുവരിയില്‍ ഓസ്ട്രിയയിലെ തൊഴിലില്ലായ്മ 4,80,000 ആയി തീരുമെന്ന് അറിയിച്ചു. റിക്കാര്‍ഡ് തൊഴിലില്ലായ്മയെ നേരിടുവാന്‍ ഫായ്മാന്‍ മന്ത്രി സഭ നികുതി പരിഷ്കാരങ്ങള്‍ക്കൊരുങ്ങുകയാണെന്നും വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.