• Logo

Allied Publications

Europe
ജര്‍മന്‍ വിംഗ്സ് പൈലറ്റുമാര്‍ 12 മണിക്കൂര്‍ പണിമുടക്കില്‍
Share
കൊളോണ്‍: ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ചെലവ് കുറഞ്ഞ വിഭാഗമായ ജര്‍മന്‍ വിംഗ്സിലെ പൈലറ്റുമാര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ 12 മണിക്കൂര്‍ നേരം പണിമുടക്കുന്നു. കമ്പനിയുടെ റിട്ടയര്‍മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഇതനുസരിച്ച് 100 മുതല്‍ 500 സര്‍വീസുകള്‍ മുടങ്ങിയതായി കമ്പനി വക്താവ് അറിയിച്ചു. തലസ്ഥാന നഗരമായ ബര്‍ലിന്‍ ടേഗലില്‍ 40 സര്‍വീസുകള്‍ തടസപ്പെട്ടു.

രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് ജര്‍മന്‍ വിംഗ്സിന്റെ ഒരു വിമാനവും പറക്കില്ലെന്നാണ് പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, കോക്ക്പിറ്റ് യൂണിയന്‍ സമരം ചെയ്താലും 80 ശതമാനം സര്‍വീസുകളും മുടക്കം കൂടാതെ നടത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 5400 ലുഫ്താന്‍സ പൈലറ്റുമാരാണ് കോക്ക്പിറ്റ് യൂണിയനുള്ളത്.

ഇപ്പോള്‍ ലുഫ്താന്‍സ പൈലറ്റുമാര്‍ക്ക് ഔദ്യോഗിക വിരമിക്കല്‍ പ്രായത്തിനു മുമ്പു തന്നെ ജോലി മതിയാക്കാന്‍ സൌകര്യം ലഭിക്കുന്നു. 55 വയസ് മുതല്‍ ഇതിന് അര്‍ഹത ലഭിക്കും. ഇതോടെ ശമ്പളത്തിന്റെ അരുപതു ശതമാനം വരെ ട്രാന്‍സിഷന്‍ തുകയായി ലഭിക്കുകയും ചെയ്തു. 55 വയസ് എന്ന പരിധി ഉയര്‍ത്താനുള്ള കമ്പനിയുടെ നീക്കമാണ് പൈലറ്റുമാരെ പ്രകോപിപ്പിക്കുന്നത്.

ജര്‍മനിയിലെ റെയില്‍വേ ജീവനക്കാരുടെ 14 മണിക്കൂര്‍ സമരം പിന്നിട്ടപ്പോഴാണ് പൈലറ്റുമാരുടെ സമരം ആരംഭിച്ചത്. ഇതുകൂടാതെ സംയുക്ത സമര സമിതി സംഘടനയായ വേര്‍ഡി ആഹ്വാനം ചെയ്ത പൊതുമേഖലയിലെ ബസ്, ട്രാം ജീവനക്കാര്‍ നടത്തിയ സമരവും ഈയടുത്ത നാളില്‍ ജര്‍മനിയിലെ യാത്രക്കാരെ ഒട്ടേറെ വലച്ചിരുന്നു. മുമ്പ് സമരം എന്നത് കേട്ടുകേള്‍വി മാത്രമായിരുന്ന ജര്‍മനിയില്‍ ഇപ്പോള്‍ സമരങ്ങളുടെ ഒരു പട്ടിക തന്നെ തീര്‍ക്കാന്‍ സാധിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.